ന്യൂഡൽഹി:തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിമാചൽപ്രദേശിൽ പര്യടനത്തിന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ. ഹിമാചൽ പ്രദേശിലെ എല്ലാ മണ്ഡലങ്ങളിലും എത്തുന്ന തരത്തിലാണ് പാർട്ടിപ്രവർത്തനവും തിരഞ്ഞെടുപ്പ് ഏകോപനവും ശക്തമാക്കാനുള്ള യാത്രയെന്ന് ബിജെപി ദേശീയ കമ്മിറ്റി അറിയിച്ചു.
ഹിമാചലിലെ ആദ്യ പരിപാടി പാവോന്താ സാഹിബിലാണ്. തുടർന്ന് സിർമൗറിൽ സംസ്ഥാന ഘടകത്തിന്റെ യോഗത്തിൽ പങ്കെടുക്കും. ഹിമാചൽ പ്രദേശ് സംസ്ഥാനം രൂപീകരിക്കപ്പെ ട്ടതിന്റെ 75-ാം വർഷികാഘോഷത്തിലും പങ്കെടുക്കും. 1948 ആഗസ്റ്റ് 15നാണ് ഹിമാചൽ പ്രദേശ് സംസ്ഥാനം നിലവിൽ വന്നത്. സമ്പൂർണ്ണ സംസ്ഥാന പദവി ലഭിച്ചത് 1971ലാണ്.
ബിജെപിയിലേക്ക് കോൺഗ്രസ്സിന്റേതടക്കം നിരവധി നേതാക്കന്മാർ എത്തുന്ന സാഹചര്യ ത്തിൽ വലിയ വിജയമാണ് ബിജെപി തിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കുന്നത്. ഉത്തരാഖണ്ഡ് ആവർത്തിക്കുമെന്നും ഭരണതുടർച്ച തന്നെയാണ് ഹിമാചലിലെ ബിജെപിയുടെ ലക്ഷ്യം. ജനങ്ങൾ സമ്പൂർണ്ണ പിന്തുണയും കേന്ദ്ര-സംസ്ഥാന സർക്കാറിന് നൽകുന്നുണ്ടെന്നും ബിജെപി സംസ്ഥാന ഘടകം പറഞ്ഞു.
Comments