ശ്രീനഗർ: മതഭേദമന്യേ ജന്മാഷ്ടമി ദിനം ആഘോഷമാക്കി ജമ്മു കശ്മീർ ജനത. ഘോഷയാത്രയുൾപ്പെടെ വിപുലമായ പരിപാടികളാണ് ജമ്മു കശ്മീരിൽ ജന്മാഷ്ടമി ദിനത്തിൽ സംഘടിപ്പിച്ചത്. ജമ്മു കശ്മീർ ജനതയ്‌ക്ക് കാവലായി പോലീസും നിലയുറപ്പിച്ചു.
എല്ലാത്തവണത്തെയും പോല ഇക്കുറിയും സാന്ദാർ മൊഹല്ലയിൽ നിന്നും ജാനകി യാത്ര ആരംഭിച്ചു. മുഴുവൻ പ്രദേശവാസികളും യാത്രയെ അനുഗമിച്ചിരുന്നു. ലാൽ ചൗക്ക് വഴി കടന്ന് പോയ യാത്ര ക്ലോക്ക് ടവറിൽ എത്തിയതോടെ നൃത്തവുമായി കശ്മീരി പണ്ഡിറ്റുകൾ അനുഗമിച്ചു.
ജാനകി യാത്ര കടന്നു പോകുന്ന മേഖലകളിലെല്ലാം അതീവ സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി കശ്മീരിൽ കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണ് ഭീകരർ നടത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിൽ ആയിരുന്നു ജന്മാഷ്ടമി ആഘോഷം.
ജന്മാഷ്ടമി ദിനത്തിൽ ജമ്മു കശ്മീരിൽ സംഘടിപ്പിക്കുന്ന ഘോഷയാത്രയാണ് ജാനകി യാത്ര. എന്നാൽ മുൻ കാലങ്ങളിൽ ഭീകരരെ ഭയന്ന് അധികമാരും തന്നെ ഘോഷയാത്രയിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ വൻ ജന പങ്കാളിത്തമാണ് യാത്രയ്‌ക്ക് ലഭിക്കുന്നത്.
Comments