ന്യൂഡൽഹി: ഉഭയകക്ഷി ചർച്ചകളിലൊരിക്കലും സുതാര്യത പുലർത്താത്ത സമീപനമാണ് ചൈനയുടേതെന്ന് തുറന്ന് പറഞ്ഞ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. രാജ്യാന്തര നിയമ ങ്ങളേയും ചർച്ചകളേയും ചൈന ബഹുമാനിക്കുന്നില്ല. അതിർത്തി വിഷയങ്ങളിൽ ഇത് പ്രകടമാണെന്നും ജയശങ്കർ പറഞ്ഞു. സാവോ പോളോയിൽ നടന്ന സംവാദപരിപാടിയിലാണ് ഇന്ത്യ-ചൈന ബന്ധം വഷളാണെന്ന വിവരം തുറന്നുപറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും തമ്മിൽ ഉസ്ബക്കി സ്താനിൽ എസ്സിഒ ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്താനിരിക്കുന്ന പശ്ചാത്തലത്തിലെ ജയശങ്കറിന്റെ തുറന്നു പറച്ചിൽ ഇന്ത്യയുടെ ഉറച്ച നിലപാടാണ് വ്യക്തമാക്കുന്നത്.
1990കളിലേതിന് സമാനമായ സൈന്യത്തെ അതിർത്തിയിൽ നിന്ന് പിൻവലിക്കണമെന്ന ഉഭയകക്ഷി ധാരണകളെല്ലാം ചൈന അവഗണിക്കുന്ന കാഴ്ചയാണ് കാണുന്നത്. അതിർത്തി യിൽ ചൈന നിരന്തരം നടത്തുന്ന നിർമ്മാണങ്ങളേയും സൈനിക പരിശീലനങ്ങളേയും പരാമർശിച്ചാണ് ജയശങ്കർ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.
ഗാൽവാൻ വാലിയിൽ എന്താണ് സംഭവിച്ചതെന്ന് ലോകം മുഴുവൻ കണ്ടതാണ്. ചൈന എല്ലാം മറക്കുന്നു. ആ പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം ചർച്ച ചെയ്യാൻ ചൈന തയ്യാറാല്ലെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. ഇന്ത്യയ്‌ക്ക് അതിർത്തി വിഷയത്തിൽ ഒന്നും ഒളിച്ചുവയ്‌ക്കാനില്ല. എന്നാൽ ചൈനയുടെ നയം സൗഹൃദത്തെ അകറ്റുന്നതരത്തിലാണെന്നും ജയശങ്കർ ആവർത്തിച്ചു.
Comments