ന്യൂഡൽഹി: നർമം കലർന്ന വീഡിയോകൾ കാണുന്ന വീഡിയോകളായ മീമുകൾ കാണുന്ന ഇന്ത്യക്കാരുടെ എണ്ണം ഉയരുന്നു. രാജ്യത്ത് ദിവസവും 30 മിനിറ്റ് ഇന്റർനെറ്റ് ഉപഭോക്താക്കൾ ഇത്തരം വീഡിയോകൾ കാണുന്നുണ്ടെന്നാണ് റിപ്പോർട്ട്.സാധാരണ ഗതിയിൽ നർമ സ്വഭാവമുള്ള ചിത്രം, വീഡിയോ, ടെക്സ്റ്റ്, തുടങ്ങിയ മീമുകളാണ് കൂടുതലും ഇന്റർനെറ്റ് ഉപഭോക്താക്കൾ പങ്കുവെയ്‌ക്കുന്നതും പ്രചരിപ്പിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 80 ശതമാനത്തോളം വർദ്ധനവ് ഇന്റർനെറ്റ് ഉപഭോഗത്തിലും മീമുകൾ ഷെയർ ചെയ്യുന്നതിലും വർദ്ധിച്ചു.
ആളുകൾക്ക് അവരുടെ ജീവിതവുമായി ബന്ധപ്പെടുത്താൻ കഴിയുന്നതിനാലാണ് ഇവയ്‌ക്ക് ഇത്ര പ്രചാരമെന്നും സ്ട്രാറ്റജി കൺസൾട്ടിംഗ് സ്ഥാപനമായ റെഡ്‌സീറിന്റെ റിപ്പോർട്ടിൽ പറയുന്നു. സമ്മർദ്ദം ഒഴിവാക്കുന്നതിനായാണ് ഭൂരിഭാഗം പേരും നർമം കലർന്ന വീഡിയോകളും ചിത്രങ്ങളും മറ്റും കാണുന്നത്. സമൂഹമാദ്ധ്യമ ഗ്രൂപ്പുകൾ വഴിയാണ് അധികവും മീമുകൾ പ്രചരിക്കുന്നത്.
വിനോദ മേഖല കൈയേറിയിരിക്കുന്ന മീമുകൾ നിർമ്മിക്കുന്നതിനായി വിവിധ പ്ലാറ്റ്‌ഫോമുകൾ പിറവിയെടുത്തതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ മേഖലയിൽ വൻ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 90 ശതമാനം ഉപഭോക്താക്കളും സ്വയം മെമ്മുകൾ സൃഷ്ടിക്കാൻ തയ്യാറാണെന്നും ഇവ മീം ക്രിയേഷൻ ആപ്പുകളുടെ പ്രചാരം വർദ്ധിപ്പിക്കുമെന്നും റെഡ്‌സീറിന്റെ പാർട്‌നർ മൃഗാൻക് ഗുട്ടടുഡിയ വ്യക്തമാക്കി. ബ്രാൻഡ് നിർമ്മാണത്തിനും ഒരു ക്രിയേറ്റീവ് ഔട്ട്ലെറ്റ് എന്ന നിലയ്‌ക്കും ആളുകൾ മീമുകൾ സൃഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു.സമൂഹമാദ്ധ്യമങ്ങൾ വഴി ഇവ പല തരത്തിലുള്ള ആളുകളിലേക്ക് എത്തുന്നു. സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും സാധാരണ ഉപയോഗിക്കുന്നവയായി മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments