‘തുവൂരിലും, കാളികാവിലും, മലബാറിലാകെയും രക്തം വാർന്നു മരണപ്പെട്ട, ഹൈന്ദവ ആത്മാക്കൾക്ക് വോട്ടുണ്ടായിരുന്നുവെങ്കിൽ, സ്പീക്കറുടെ പ്രസംഗം മറ്റൊരു തരത്തിലാവുമായിരുന്നു.’ എം ബി രാജേഷിന് മറുപടിയുമായി രാമസിംഹൻ അബൂബക്കർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മറുപടി പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
തുവൂരിലും, കാളികാവിലും, മലബാറിലാകെയും രക്തം വാർന്നു മരണപ്പെട്ട, ഹൈന്ദവ ആത്മാക്കൾക്ക് വോട്ടുണ്ടായിരുന്നുവെങ്കിൽ, സ്പീക്കറുടെ പ്രസംഗം മറ്റൊരു തരത്തിലാവുമായിരുന്നു,
1921ൽ സ്വാതന്ത്ര്യം നേടാനായി ബലത്സംഗം ചെയ്യപ്പെട്ട വരുടെ നിലവിളിയായായി ഒരു കത്ത് ചരിത്ര രേഖയിലുണ്ട്… ഗാന്ധിജിയുടെയും ആനിബസന്റിന്റെയും കുറിപ്പുകളും ചിതലരിക്കാതെ അവശേഷിക്കുന്നു…
ഇതൊക്കെയും അറിയില്ല…അറിഞ്ഞതായി നടിക്കില്ല.
എത്ര ജന്മികൾ,എത്ര ബ്രിട്ടീഷുകാർ…
എത്ര കൊല്ലപ്പെട്ടു….
വെന്തെരിഞ്ഞ ശാലിയക്കാർ,മാനഭംഗം ചെയ്യപ്പെട്ട തീയ്യർ, വെട്ടിനുറുക്കപ്പെട്ട നായന്മാർ, ക്രിസ്ത്യാനികൾ, എന്തിനു നായാടികൾ പോലും…
ഇവരൊക്കെ എങ്ങിനെ ജന്മികളായി എന്നറിയില്ല…
വാൾമുനകൊണ്ട് മതം മാറ്റൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരമാർഗ്ഗമായിരുന്നു എന്ന് സ്ഥാപിക്കപ്പെടുമ്പോൾ ഒന്ന് കൂടി ഓർക്കണം,ആര്യാസമാജം തിരികെ ഹിന്ദു മതത്തിലേക്കെത്തതിച്ചത് ആയിരങ്ങളെയാണ്…നടുവൊടിഞ്ഞ പ്രതിഷ്ഠകളുമായി തകർന്നടിഞ്ഞ അനേകം ക്ഷേത്രങ്ങൾ ചോദ്യമുനകളായി നിലകൊള്ളുന്നു…
അവസാന സാക്ഷിയും മണ്മറഞ്ഞപ്പോൾ പുതിയ ചരിത്രമുണ്ടാക്കി പച്ച നോട്ടും പച്ച വോട്ടും നേടാൻ കമിഴ്ന്നു കിടന്ന് കാലുനക്കുമ്പോൾ ഒന്നോർത്തോ, ഞങ്ങൾക്ക് പുനർജ്ജനിയുണ്ട്,
ഞങ്ങളുടെ ആത്മാക്കൾക്ക് മരണമില്ല…
Comments