ന്യൂഡൽഹി: മെയ്ക്ക് ഇൻ ഇന്ത്യ വഴി അടിയന്തര ആവശ്യത്തിനായി ആയുധങ്ങൾ വാങ്ങാൻ പ്രതിരോധ സേനയ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ.കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് മാസം മുതൽ ഒരു വർഷ കാലവധിയ്ക്കുള്ളിൽ ഇവ ലഭ്യമാകും. പുതിയ ആയുധങ്ങൾ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി വാങ്ങേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതിയ്ക്ക് കീഴിൽ നിർണായക പ്രതിരോധ സംവിധാനങ്ങൾ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് സേന. മുൻകാലങ്ങളിൽ അടിയന്തര അധികാരങ്ങൾ നൽകിയപ്പോൾ ഈ ഏറ്റെടുക്കലിലൂടെ പ്രതിരോധ സേന തയ്യാറെടുപ്പ് ശക്തമാക്കിയിരുന്നു. നേരത്തെ ഇന്ത്യൻ വ്യോമസേനയ്ക്കും കരസേനയ്ക്കും ‘ഹെറോൺ’എന്ന ആളില്ലാ വിമാനങ്ങൾ ലഭിച്ചിരുന്നു. അവ ഇപ്പോൾ ചൈനീസ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ലഡാക്കിലും വടക്കുകിഴക്കൻ പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്.സിഗ് സോവർ ആക്രമണ റൈഫിളുകൾ മൂന്ന് സേനകളിലും ഉൾപ്പെടുത്തി.സേനയുടെ ചെറിയ ആയുധങ്ങൾ ശക്തിപ്പെടുത്താൻ ഈ അധികാരങ്ങൾ ഉപയോഗിച്ചു.
ഇരുവശത്തുമുള്ള ശത്രുക്കളുടെ ഏത് സംഘട്ടനമോ ആക്രമണമോ നേരിടാൻ ആവശ്യമായ ആയുധങ്ങൾ സജ്ജീകരിക്കാൻ ഇന്ത്യൻ സായുധ സേന വിവിധ ഘട്ടങ്ങളിൽ സർക്കാർ അനുവദിച്ച അടിയന്തര സംഭരണ അധികാരങ്ങൾ വിപുലമായി ഉപയോഗിച്ചിരുന്നു.
Comments