റായ്പൂർ : ഝാർഖണ്ഡ് മുഖ്യമന്ത്രിയുടെ അനുയായിയുടെ വീട്ടിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ രണ്ട് എകെ 47 തോക്കുകളാണ് പിടിച്ചെടുത്തത്. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ് നടത്തിവരികയാണ്.
ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറെന്റെ അനുയായി പ്രേം പ്രകാശ് വാടകയ്‌ക്കെടുത്ത വീട്ടിലെ അലമാരയിൽ നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്.
കഴിഞ്ഞ മെയിൽ, അനധികൃത ഖനനക്കേസുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ പ്രേം പ്രകാശിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ബിഹാറിലെ സസാറാം സ്വദേശിയായ പ്രകാശിന് സർക്കാരിൽ വലിയ സ്വാധീനമുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. രാഷ്‌ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന രഹസ്യവിവരങ്ങളുമുണ്ട്.
Comments