ചണ്ഡീഗഡ് : മാതാ അമൃതാനന്ദമയിയുടെ സ്‌നേഹത്തെയും കാരുണ്യത്തെയും മലയാളത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതാ അമൃതാനന്ദമയീ ദേവി ഭാരതത്തിന്റെ മഹത്തായ ആധ്യാത്മിക പാരമ്പര്യത്തിന്റെ നേരവകാശിയാണെന്ന് അദ്ദേഹം പറഞ്ഞു. ഫരീദാബാദിൽ അമൃത ആശുപത്രി രാജ്യത്തിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും പര്യായമാണ് അമ്മ. ഭാരതത്തിന്റെ ആധ്യാത്മിക പാരമ്പര്യത്തിന്റെ നേരവകാശിയാണവർ. അമൃതാനന്ദമയിയെ മാലയും പൊന്നാടയുമണിയിച്ചാണ് പ്രധാനമന്ത്രി ചടങ്ങിൽ ആദരിച്ചത്.
ആത്മീയതയും ആരോഗ്യ സംരക്ഷണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. ആത്മീയവും സാമൂഹികവുമായ സ്ഥാപനങ്ങൾ വഴിയുള്ള ആരോഗ്യ സേവനം പിപിപി മാതൃകയുടെ ഒരു ഉദാഹരണമാണ്. ഈ മാതൃക താഴെത്തട്ടിൽ എത്തി പ്രവർത്തിക്കാനും സാമൂഹിക ഉന്നമനം ഉറപ്പാക്കാനും സഹായിക്കുന്നു. ഇന്ന് ഭാരതം അതിന്റെ വിദ്യാഭ്യാസ, മെഡിക്കൽ മേഖലകളെ പരിവർത്തനം ചെയ്യുന്ന ദൗത്യത്തിലാണ്. ഹരിയാനയിലെ അമൃത ആശുപത്രിയും അതിനൊരു മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി,
രോഗിക്ക് കാണപ്പെട്ട ദൈവമാണ് ഡോക്ടർ എന്നും അതിനാൽ ഡോക്ടർമാരും നഴ്‌സുമാരും രോഗികളോട് അനുകമ്പയോടെ പെരുമാറണമെന്നും മാതാ അൃതാനന്ദമയി പറഞ്ഞു. ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹർ ലാൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Comments