ന്യൂഡൽഹി: ഡൽഹി മദ്യ കുംഭകോണ കേസിൽ സിബിഐ റെയ്ഡ് ദ്രുതഗതിയിൽ പുരോഗമിക്കവേ ആം ആദ്മി പാർട്ടിയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി വക്താവ് സാമ്പിത് പത്ര. അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കുറ്റക്കാരനാണെന്നും രക്ഷപ്പെടാൻ വഴിയില്ലെന്നും പത്ര വ്യക്തമാക്കി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് മദ്യനയ കുംഭകോണത്തിന്റെ സൂത്രധാരനെന്നും പത്ര ആരോപിച്ചു.
മികച്ച വിദ്യാഭ്യാസ മന്ത്രിയായിരിക്കാം സിസോദിയ. എന്നാൽ എക്‌സൈസ് മന്ത്രി എന്ന നിലയിൽ എന്താണ് ചെയ്യുന്നതെന്ന് പത്രസമ്മേളനം വിളിച്ച് ഉത്തരം പറയണമെന്ന് അദ്ദേഹം പറഞ്ഞു. എക്‌സൈസ് നയം രൂപീകരിക്കുന്നതിന് മുന്നോടിയായി നിയോഗിച്ച വിദഗ്‌ദ്ധ സമിതിയുടെ നിർദേശങ്ങൾ പാലിച്ചില്ല. മൊത്തവ്യാപാരം നിലനിർത്തണമെന്ന് എക്‌സൈസ് കമ്മിറ്റി ശുപാർശ ചെയ്തു. ചില്ലറ വിൽപ്പന സ്വകാര്യ കമ്പനികൾക്ക് നൽകരുത് തുടങ്ങിയ നിർദേശങ്ങളായിരുന്നു സമിതി മുന്നോട്ട് വെച്ചിരുന്നത്.
എന്നാൽ ഇവയൊന്നും പാലിച്ചില്ലെന്നും പൊതു അറിയിപ്പ് ഇല്ലാതെ സ്വകാര്യ കമ്പനികൾക്ക് നൽകിയെന്നും ബിജെപി വക്താവ് ആരോപിച്ചു.ചില്ലറവിൽപ്പനയ്‌ക്കുള്ള അനുമതി മദ്യ നിർമ്മാതാക്കൾക്കും ലഭിച്ചു. കരിമ്പട്ടികയിൽ പെടുന്ന കമ്പനികൾക്കും ലൈസൻസ് ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായുളള ആം ആദ്മിയുടെ തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
Comments