ഗുവാഹട്ടി : മദ്രസകളുടെ മറവിൽ ഭീകര പ്രവർത്തനങ്ങൾ നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. അസമിലെ ഗോൽപാറയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. അൽ ഖ്വായ്ദ ഭീകര സംഘടനയുമായും അൻസറുള്ള ബാംഗ്ല ടീമുമായും ഇയാൾക്ക് ബന്ധമുള്ളതായി കണ്ടെത്തി. കേസിൽ മൂന്നാമത്തെ അറസ്റ്റാണ് രേഖപ്പെടുത്തുന്നത്.
ബോൺഗായിഗോൾ ജില്ലയിലെ ജോഗിഗോപ്പയിൽ നിന്ന് അബ്ദൂസ് സുഹാൻ എന്നയാളെയാണ് പിടികൂടിയത് എന്ന് ഗോൽപാറ പോലീസ് സൂപ്രണ്ട് അറിയിച്ചു. നേരത്തെ അറസ്റ്റിലായ രണ്ട് ഇമാമുമാരുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. മദ്രസകളുടെ മറവിൽ രാജ്യത്ത് കലാപം അഴിച്ചുവിടാനാണ് ഇവർ ശ്രമിച്ചത് എന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
രാജ്യത്ത് വർഗീയത പടർത്തുക എന്ന ലക്ഷ്യത്തോടെ വർഷങ്ങൾക്ക് മുൻപ് ആറ് ബംഗ്ലാദേശി ഭീകരർ രാജ്യത്തേക്ക് പ്രവേശിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ചാർ പ്രദേശവും മറ്റ് മുസ്ലീം ഭൂരിപക്ഷ പ്രദേശവും ലക്ഷ്യം വെച്ചായിരുന്നു ഇവരുടെ പ്രവർത്തനം. രാജ്യത്തെ നിരവധി യുവാക്കളെ ഇവർ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Comments