ഡൽഹി: വികസനം രാജ്യത്തിന്റെ എല്ലാം ഭാഗത്തും എത്തിയെന്ന് കേന്ദ്ര പേഴ്‌സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ്. കഴിഞ്ഞ എട്ടുവർഷത്തിനിടെ മോദി സർക്കാരിന്റെ വികസനം രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ പോലും എത്തിയിട്ടുണ്ടെന്നും വോട്ട് പരിഗണിച്ചു കൊണ്ടല്ല ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. ഏത് സ്ഥലത്തും ആവശ്യമായ വികസനങ്ങൾ നൽകുന്നതാണ് സർക്കാരിന്റെ നയം. എല്ലാ പ്രദേശങ്ങളിലും ഇതിനാൽ വികസനം ഉണ്ടാകുന്നു.
മോദി സർക്കാരിന്റെ വികസനങ്ങൾ എല്ലാവരിലേയ്‌ക്കും എത്തുന്നു. ജനങ്ങൾക്ക് ആവശ്യമായ വികസന പദ്ധതികൾ കൊണ്ടുവന്ന് അവർക്ക് സന്തോഷം നൽകുകയാണ് സർക്കാർ. വോട്ട് രാഷ്‌ട്രീയത്തിന്റെ ഒരു പരിഗണനയും കൂടാതെയാണ് തങ്ങളുടെ പ്രവർത്തനം. അതത് പ്രദേശങ്ങളിലെ ജനങ്ങൾ തങ്ങൾക്ക് വോട്ട് നൽകുമോ എന്ന് നോക്കിയല്ല കേന്ദ്രസർക്കാരിന്റെ വികസനമെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു. മോദി സർക്കാരിന്റെ കഴിഞ്ഞ എട്ട് വർഷത്തിൽ രാജ്യത്തെ ഏറ്റവും വികസിത ലോക്‌സഭാ മണ്ഡലങ്ങളിലൊന്നായി ഉധംപൂർ, കത്വ, ദോഡ എന്നിവ മാറിയെന്നും മുൻ ഭരണകാലത്ത് അവഗണിക്കപ്പെട്ട മേഖലയുടെ ഉൾപ്രദേശങ്ങളിൽ പോലും വികസനങ്ങൾ എത്തിയെന്നും മന്ത്രി വ്യക്തമാക്കി.
ഉത്തരേന്ത്യയിലെ ആദ്യത്തെ നദി പുനരുജ്ജീവന പദ്ധതി ഉദംപൂർ നദി ദേവികയിൽ ആരംഭിച്ചതായും, ഡൽഹിക്കും കത്രയ്‌ക്കും ഇടയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളമേറിയ എക്‌സ്‌പ്രസ് റോഡ് ഇടനാഴി അടുത്ത ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നും സിംഗ് പറഞ്ഞു. അതുപോലെ, രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ കത്രയ്‌ക്കും ഡൽഹിക്കും ഇടയിൽ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം റിയാസിയിൽ പൂർത്തിയാകും. കശ്മീരിനെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments