കോഴിക്കോട്: മറ്റൊരാളിൽ നിന്നും പണം വാങ്ങി ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കാൻ ഒത്താശ ചെയ്ത ഭർത്താവ് പിടിയിൽ.വേളം പെരുവയൽ സ്വദേശി അബ്ദുൾ ലത്തീഫാണ് (35) ബലാത്സംഗകേസിൽ അറസ്റ്റിലായത്. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം.ഒരു പരിചയക്കാരനിൽ നിന്നും പണം കൈപ്പറ്റിയ ശേഷം അയാൾക്ക് ഭാര്യയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തു നൽകുകയായിരുന്നു. ഭാര്യയുടെ പരാതിയിലാണ് അബ്ദുൾ ലത്തീഫ് അറസ്റ്റിലായിരിക്കുന്നത്.
ആത്മഹത്യ ചെയ്യാനുറച്ച് യുവതി വീടുവിട്ടിറങ്ങിയതോടെയാണ് സംഭവം വീട്ടുകാർ അറിയുന്നത്.മാതാവിനൊപ്പം ആശുപത്രിയിൽ എത്തിയതായിരുന്നു യുവതി. പിന്നാലെ യുവതിയെ കാണാതാകുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പിറ്റേന്ന് യുവതി പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.യുവതി സ്റ്റേഷനിൽ കീഴടങ്ങിയതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന കൊടും പീഡന വിവരം പുറത്തു വരുന്നത്.
ഭർത്താവിന്റെ ചെയ്തികൾ കാരണം മരിക്കണമെന്ന ഉദ്ദേശത്തോടെ ഇറങ്ങിത്തിരിച്ചതാണെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. മക്കളെ ഓർത്താണ് തിരികെയെത്തിയതെന്നും യുവതി പോലീസിന് മൊഴി നൽകി. അതിനുശേഷമാണ് ഭർത്താവ് തന്നെ പീഡിപ്പിക്കാൻ ഒത്താശ ചെയ്ത സംഭവം യുവതി വെളിപ്പെടുത്തുന്നത്.
ഭാര്യയെ തൊട്ടിൽപ്പാലത്തെ ഒരു ഹോട്ടലിൽ എത്തിച്ചാണ് അബ്ദൾ ലത്തീഫ് ആദ്യമായി പീഡിപ്പിക്കാൻ അവസരമൊരുക്കിയത്. മറ്റൊരു ദിവസം ഇതേ വ്യക്തിയെ ഭാര്യ താമസിക്കുന്ന വാടകവീട്ടിൽ എത്തിച്ച് പീഡനത്തിന് വഴിയൊരുക്കുകയും ചെയ്തു. ഈ രണ്ട് അവസരങ്ങളിലും ഇടപാടുകാരനിൽ നിന്നും അബ്ദുൾ ലത്തീഫ് പണം കൈപ്പറ്റിയിരുന്നുവെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്.
Comments