ദിസ്പൂർ: അനധികൃതമായി അന്താരാഷ്ട്ര അതിർത്തി കടന്ന ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുത്ത് ബിഎസ്എഫ്. അസമിലെ സൽമാര മങ്കാച്ചാർ ജില്ലയിലാണ് അഞ്ച് പേർ അറസ്റ്റിലായത്. തുടർന്ന് ഇവരെ ബോർഡർ ഗാർഡ് ബംഗ്ലാദേശിന് കൈമാറിയതായി സുരക്ഷാ സേന അറിയിച്ചു.
നേരത്തെ അനധികൃതമായി അതിർത്തി കടന്നതിന് രണ്ട് ബംഗ്ലാദേശ് പൗരന്മാരെ ജില്ലാ സെഷൻസ് കോടതി അഞ്ച് വർഷം തടവിന് വിധിച്ചിരുന്നു. അബ്ദുൾ ഹായി, നിരഞ്ജൻ ഘോഷ് എന്നിവർക്കാണ് തടവ് വിധിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും അനധികൃതമായി അതിർത്തി കടന്ന് അഞ്ച് പേർ എത്തിയത്.
Comments