ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ അഭിമാന പോരാട്ടത്തിൽ പാകിസ്താനെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുത്തു. ഋഷഭ് പന്തിന് പകരം ദിനേശ് കാർത്തിക്കിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി. മൂന്നാം സീമറായി ആവേശ് ഖാനെയും ഉൾപ്പെടുത്തി. ഇന്നത്തെ മത്സരം ജയിക്കുക എന്നതാണ് പ്രധാനമെന്നും, എതിരാളികൾ ആരെന്നതിനെ കുറിച്ച് മറ്റൊരു തരത്തിൽ ചിന്തിക്കുന്നില്ലെന്നും ടോസ് നേടിയ ശേഷം രോഹിത് പറഞ്ഞു.
ടോസ് കിട്ടിയിരുന്നെങ്കിൽ ബൗളിംഗ് തിരഞ്ഞെടുക്കുമായിരുന്നു എന്ന് പാകിസ്താൻ ക്യാപ്ടൻ ബാബർ അസം പറഞ്ഞു. മൂന്ന് പേസർമാരെയും രണ്ട് സ്പിന്നർമാരെയും കളിപ്പിക്കുമെന്നും ബാബർ പറഞ്ഞു.
ടീമുകൾ
ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്ടൻ), കെ എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദിനേശ് കാർത്തിക്, ഹർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്
പാകിസ്താൻ: ബാബർ അസം (ക്യാപ്ടൻ), മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ, ഇഫ്തിക്കർ അഹമ്മദ്, ഖുശ്ദിൽ ഷാ, ആസിഫ് അലി, ശദബ് ഖാൻ, മുഹമ്മദ് നവാസ്, നസീം ഷാ, ഹാരിസ് റൗഫ്, ഷാനവാസ് ദഹാനി
Comments