ഗുവാഹട്ടി: അൽ-ഖ്വായ്ദയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ട് ഭീകരരെ അസമിൽ നിന്ന് അറസ്റ്റ് ചെയ്തു. അസമിലെ ബാർപേട്ട ജില്ലയിൽ നിന്നാണ് ഭീകരരെ പോലീസ് പിടികൂടിയത്. ഈ മാസം 25 ന് അറസ്റ്റ് ചെയ്ത മദ്രസ്സ അധ്യാപകൻ റഹ്മാൻ മുഫ്തിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. മൊറിഗാവിൽ നടന്ന ഭീകരവാദ പരിശീലന ക്യാമ്പുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്
അസമിൽ സർക്കാർ ഭൂമി അനധികൃതമായി കയ്യേറിയ നിർമ്മിച്ച ഒരു മദ്രസയും പോലീസ് അധികൃതർ ഒഴിപ്പിച്ചിട്ടുണ്ട്. അറസ്റ്റിലായ രണ്ട് ഭീകരർക്കും ഇതുമായി ബന്ധമുണ്ടെന്നും ബാർപേട്ട എസ്പി അമിതാവ സിൻഹ പറഞ്ഞു. അൽ-ഖ്വായ്ദയുമായി ബന്ധപ്പെട്ട് അസമിൽ ഒരാഴ്ചയ്‌ക്കിടെ ആറ് പേരാണ് അസമിൽ അറസ്റ്റിലായത്. അക്ബർ അലി, അബ്ദുൾ കലാം ആസാദ് എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
രണ്ട് ദിവസം മുൻപ് മദ്രസയിൽ അധ്യാപകന്റെ വേഷത്തിലെത്തിയ അൽ-ഖ്വായ്ദ ഭീകരനെ അറസ്റ്റ് ചെയ്തിരുന്നു. ഹഫിസുർ റഹ്മാൻ മുഫ്തി എന്ന ഭീകരനാണ് പിടിയിലായത്. കഴിഞ്ഞ 21നാണ് ആദ്യം രണ്ട് ഭീകരരെ പിടികൂടുന്നത്. മുസ്ലീങ്ങളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നവരായിരുന്നു ഇവർ.
Comments