ഉദയ്പുർ: ഉദയ്പൂരിലെ പ്രതാപ് നഗറിലുള്ള മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ ഓഫീസിൽ നിന്നും 12 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ കൊള്ളയടിച്ചു. മുഖം മൂടി ധരിച്ചെത്തിയ കൊള്ള സംഘം തോക്ക് ചൂണ്ടി ജീവനക്കാരെ ബന്ദികളാക്കിയ ശേഷം കൊള്ള നടത്തുകയായിരുന്നു എന്ന് പോലീസ് സൂപ്രണ്ട് വികാസ് കുമാർ ശർമ്മ പറഞ്ഞു.
ഏകദേശം 12 കോടി വിലമതിക്കുന്ന 20 കിലോഗ്രാം സ്വർണാഭരണങ്ങളും 10 ലക്ഷം രൂപയുമാണ് അക്രമികൾ കൊള്ളയടിച്ചത്. സംഘമായെത്തിയ അക്രമികൾ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തൊഴിലാളികളെ തോക്കു ചൂണ്ടി ബന്ദികളാക്കുകയുമാണ് ചെയ്തത്. നഷ്ടപ്പെട്ട സ്വർണഭാരണങ്ങളുടെ മൂല്യ നിർണ്ണയം കൃത്യമല്ല. ശരിയായ കണക്കടുത്താൽ മാത്രമേ എത്ര രൂപയുടെ ആഭരണമാണ് നഷ്ടപ്പെട്ടതെന്ന് അറിയാൻ സാധിക്കു. മൊത്തം കണക്കെടുത്താൽ നിലവിൽ പുറത്തുവിട്ട തുകയുടെ മുകളിൽ ആകാമെന്നും സ്ഥാപന അധികൃതർ അറിയിച്ചു.
ജീവനക്കാരെ മോചിപ്പിച്ച ശേഷമാണ് സ്ഥാപനം കൊള്ളയടിക്കപ്പെട്ട വിവവരം പോലീസിനെ അറിയിച്ചത്. പ്രതികളെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായി സ്ഥാപനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്യുകയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വരുന്നതായും പോലീസ് പറഞ്ഞു.
Comments