ലക്‌നൗ: ശ്രീകൃഷ്ണ ജന്മഭൂമി- ഷാഹി ഈദ്ഗാഹ് മസ്ജിദ് കേസിൽ ആർക്കിയോളജിക്കൽ സർവ്വേ നടത്താനാവശ്യപ്പെട്ടുള്ള ഹർജിയിൽ മഥുര കോടതിയ്ക്ക് നിർദ്ദേശം നൽകി അലഹബാദ് ഹൈക്കോടതി. ഹർജിയിൽ നാല് മാസത്തിനകം വിധി പുറപ്പെടുവിക്കണമെന്നാണ് നിർദ്ദേശം. ജസ്റ്റിസ് പിയുഷ് അഗർവാൾ അദ്ധ്യക്ഷനായ ബെഞ്ചാണ് മധുര കോടതിയ്‌ക്ക് നിർദ്ദേശം നൽകിയത്.
ഹിന്ദു സംഘടനയായ ഭഗവാൻ ശ്രീ കൃഷ്ണ വിരാജമാണ് ഹർജിയിലാണ് അനുകൂല വിധി. ശ്രീകൃഷ്ണജന്മഭൂമിയിലും ഷാഹി ഈദ്ഗാഹ് മസ്ജിദ് പരിസരത്തും സർവ്വേ നടത്തണം എന്നാണ് സംഘടനയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് മഥുര കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഇത് പരിഗണിക്കാൻ വൈകിയതോടെ സംഘടന ഹർജിയിൽ വേഗത്തിൽ തീർപ്പുണ്ടാക്കാൻ മധുര കോടതിയ്‌ക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മസ്ജിദ് സ്ഥിതിചെയ്യുന്ന ഭൂമി ക്ഷേത്രത്തിന്റേതാണെന്നാണ് ഹർജിയിൽ പറയുന്നത്. ദ്വാപര യുഗത്തിൽ കംസൻ ശ്രീകൃഷ്ണന്റെ മാതാപിതാക്കളെ തടവിലാക്കിയിരുന്ന സ്ഥലത്താണ് നിലവിൽ മസ്ജിദ് നിർമ്മിച്ചിരിക്കുന്നത്. ചരിത്ര രേഖകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
Comments