നീണ്ട് നിൽക്കുന്ന ജോലി സമയം ഇന്നത്തെ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ഏട്ട് മണിക്കൂറിൽ അധികം ജോലി സ്ഥിരമായി ചെയ്യേണ്ടിവരുന്ന സാഹചര്യം പലരും ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഈ സാഹര്യത്തിൽ സമൂഹ മാദ്ധ്യമത്തിലെ ഒരു കുറിപ്പ് മറ്റൊരു ചർച്ചയ്‌ക്ക് തുടക്കം ഇട്ടിരിക്കുകയാണ് .ബോംബെ ഷേവിംഗ് കമ്പനിയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ശാന്തനു ദേശ്പാണ്ഡെയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റാണ് ചർച്ചയ്‌ക്ക് തുടക്കം ഇട്ടിരിക്കുന്നത്.പുതിയതായി ജോലിക്ക് കയറുന്നവർ ദിവസത്തിൽ 18 മണിക്കൂർ ജോലി ചെയ്യണം എന്നാണ് ശാന്തനു കുറിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ
ജോലി സമയത്ത് അതിൽ ശ്രദ്ധിക്കാതെ കുടുംബത്തിനൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ എനിക്ക് അറിയാം.പുതുമുഖങ്ങൾ ചെറുപ്പം മുതൽ തിരക്കിലായിരിക്കണം. പിന്നീട് കാര്യങ്ങൾ അവരുടെ വഴിയിലേക്ക് പോവുകയും ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നു.നിങ്ങൾക്ക് 22 വയസ്സ് പ്രായമുള്ളപ്പോൾ ജോലിയിൽ പ്രവേശിക്കുക. നന്നായി ഭക്ഷണം കഴിക്കുക, ആരോഗ്യത്തോടെ ഇരിക്കുക . എന്നാൽ 4 മുതൽ 5 വർഷം വരെ എങ്കിലും ദിവസവും 18 മണിക്കൂർ ജോലി ചെയ്യണം. എങ്കിൽ നിങ്ങൾക്ക് മികച്ച ഒരു ഭാവി വാർത്തെടുക്കാൻ സാധിക്കും. ജീവനക്കാർ ഔദ്യോഗികജീവിതം ആരംഭിക്കുന്ന ഘട്ടത്തിൽ സ്വന്തം ജോലിയെ അവർ ആരാധിക്കണം. ആദ്യത്തെ അഞ്ച് വർഷത്തിനുള്ളിൽ ബാക്കിയുള്ള ജീവിതം മികച്ചതാക്കാൻ ഈ പ്രവൃത്തി അവരെ സഹായിക്കും.
ശാന്തനുവിന്റെ കുറിപ്പിനെ എതിർത്ത് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഒരു മനുഷ്യന് ദിവസം മുഴുവൻ ഉന്മേഷവാനായി ഇരിക്കാൻ 7 മണിക്കൂർ എങ്കിലും ഉറങ്ങണം. അത് താങ്കൾക്ക് പറഞ്ഞു തരേണ്ടതില്ലാല്ലോ . ജീവിതത്തിൽ ഏത് ഘട്ടത്തിലും കുടുംബത്തിന് മുൻഗണന നൽകണം. അവരെ നോക്കാതെ ഒരു സാമ്രാജ്യം ഉയർത്തുന്നതിൽ അർത്ഥം ഇല്ല തുടങ്ങിയ സന്ദേശങ്ങളാണ് കുറിപ്പിന് മറുപടിയായി ലഭിക്കുന്നത്.
ലിങ്ക്ഡ്ഇൻലെ ഈ കുറിപ്പിന്റെ സ്‌ക്രീൻഷോർട്ട് ട്വിറ്ററിലും വ്യാപകമായി പ്രചരിച്ചിരുന്നു. അവിടെയും അദ്ദേഹത്തിനെതിരെയാണ് നിരവധി പേർ ശബ്ദം ഉയർത്തിയത്. കൂടാതെ അദ്ദേഹത്തെ നിവധി പേർ അധിക്ഷേപിക്കുകയും ശാന്തനുവിന്റെ കമ്പനിയിലെ തൊഴിൽ ക്രമം എങ്ങനെ ആയിരിക്കും എന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
Comments