തിരുവനന്തപുരം : കഴിഞ്ഞ ആറ് വർഷത്തിനിടെ സംസ്ഥാനത്ത് പേ വിഷബാധയേറ്റ് മരിച്ചവരുടെ കണക്കുകൾ പുറത്ത്. 2016 മുതൽ ഇതുവരെ 56 പേരാണ് പേ വിഷബാധയേറ്റു മരിച്ചത്. കഴിഞ്ഞ ആറു വർഷത്തിനിടയിൽ 1059,000 പേർക്ക് തെരുവുനായക്കളുടെ കടിയേറ്റിട്ടുണ്ട്. ആരോഗ്യവകുപ്പിൽ നിന്ന് തന്നെ ശേഖരിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പേവിഷബാധയേറ്റ ആളുകൾ എല്ലാം തന്നെ മരണപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ മാത്രം ഈ വർഷം ഇതുവരെ അഞ്ചു പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. കൊല്ലത്ത് ഒരാൾ മരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 2019 ൽ മൂന്നുപേരും 2018 ൽ ഒരാളും പേവിഷബാധ ഏറ്റ് മരണപ്പെട്ടു. ഓരോ ജില്ലയിലും കണക്കുകൾ പരിശോധിച്ചാൽ പേവിഷബാധയേറ്റ മരണപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്.
തെരുവുനായയുടെ കടിയേൽക്കുന്ന ആളുകളുടെ എണ്ണത്തിലും ഓരോ വർഷവും വലിയ വർദ്ധനവുണ്ട്. ഈ വർഷം ഇതുവരെ ഒരു ലക്ഷത്തിനടുത്ത് ആളുകൾക്കാണ് തെരുവുനായക്കളുടെ കടിയേറ്റത്. പേവിഷബാധ സ്ഥിരീകരിക്കുന്ന എല്ലാവരും മരണത്തിന് കീഴടങ്ങി എന്നും കണക്കുകൾ വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പിന്റെ പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങൾ പരാജയമാണെന്നാണ് ഈ കണക്കുകൾ പറയുന്നത്.
ഓരോ വർഷം കഴിയുന്തോറും ഇത്തരത്തിലുള്ള അപകടങ്ങൾ വർധിക്കുമ്പോൾ ആരോഗ്യവകുപ്പ് നോക്കുകുത്തിയായി മാറുകയാണ്. മാത്രമല്ല പേവിഷബാധയേൽക്കുന്ന ആളുകളുടെ കുടുംബത്തിനും തെരുവുനായകളുടെ കടിയേൽക്കുന്നവർക്കും സർക്കാർ സഹായങ്ങൾ നൽകുന്ന യാതൊരുവിധ പദ്ധതിയും നിലവിൽ ഇല്ലെന്നുംരേഖകളിൽ നിന്ന് വ്യക്തമാകുന്നു.
Comments