ആലപ്പുഴ: കോൺഗ്രസിൽ നിന്ന് രാജിവെച്ച മുതിർന്ന നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദിനതെരിരെ എഐ സിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. രാജി വെയ്‌ക്കുന്ന സമയത്ത് കെ.സി. വേണുഗോപിനെയും ഗുലാം നബി ആസാദ് വിമർശിച്ചിരുന്നു. കെ.സി. വേണുഗോപാലുമായി സഹകരിച്ച് മുന്നോട്ടുപോകാനാണ് സോണിയ ഗാന്ധി ആവശ്യപ്പെട്ടത്. എന്നാൽ താൻ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ വേണുഗോപാൽ സ്കൂളിൽ പോവുകയായിരുന്നു എന്നാണ് താൻ സോണിയഗാന്ധിക്ക് മറുപടി നൽകിയെതെന്നുമാണ് ഗുലാം നബി ആസാദ് പറഞ്ഞത്.
താൻ സ്‌കൂളിൽ പഠിക്കുമ്പോൾ നേതാവായിരുന്നയാൾ മറ്റൊരാൾക്ക് മാറിക്കൊടുക്കുമ്പോൾ എന്തിനാണ് വേദനിക്കുന്നതെന്ന് കെസി.വേണുഗോപാൽ ചോദിക്കുന്നു. ഇന്ത്യയിലൊരു കോൺഗ്രസുകാരനും വഹിക്കാത്ത പദവികൾ വഹിച്ച അദ്ദേഹം 40 വർഷത്തിന് ശേഷവും മാറി കൊടുക്കാൻ വിമുഖത കാണിക്കുന്നു. കശ്മീരിനെ വിഭജിച്ചത് മോദിയാണ്. അദ്ദേഹത്തെ ജമ്മുകശ്മീരിന്റെ പുത്രനായ ഗുലാം നബി ആസാദ് പുകഴ്‌ത്തി. ഇത് കോൺഗ്രസിന് അംഗീകരിക്കാൻ കഴിയില്ല എന്നും കെ.സി. വേണുഗോപാൽ പറയുന്നു.
അതേസമയം, നാഥനില്ല കളരിപോലെ കോൺഗ്രസിന്റെ അവസ്ഥ. പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേയ്‌ക്ക് ആരു വരും എന്ന് വ്യക്തമല്ല. വീണ്ടും കുടുംബ ഭരണത്തിന്റെ കീഴിലേയ്‌ക്ക് തന്നെ കോൺഗ്രസ് ചെന്നെത്തുമോ എന്നാണ് രാഷ്‌ട്രീയ ലോകം ഉറ്റുനോക്കുന്നു. അതേസമയം, കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശശി തരൂരിന്റെ പേരും ഉയർന്ന് കേൾക്കുന്നു. എന്നാൽ ഇതേക്കുറിച്ച് വ്യക്തമായ ഉത്തരം നൽകാൻ ശശി തരൂർ തയ്യാറായിട്ടില്ല. അധ്യക്ഷ തിരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിയുടെ നല്ലതിന് വേണ്ടിയാണെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Comments