കൊറോണ മഹാമാരിയുടെ തുടക്കത്തില്‍ ഒന്നാം പിണറായി സർക്കാർ മഹിളാ അപ്പാരല്‍സില്‍ നിന്ന് പി പി ഇ കിറ്റ് വാങ്ങാതെ പണം മാത്രം എഴുതിയെടുത്തു. പി പി ഇ കിറ്റ് വാങ്ങാൻ നിയമ സഭയുടെ അംഗീകാരം ലഭിച്ചില്ലെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദം പൂർണ്ണമായും തെറ്റായിരുന്നു എന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. മഹിളാ അപ്പാരല്‍സിന് 20000 പി പി ഇ കിറ്റിന് ഓര്‍ഡര്‍ നൽകിയ ശേഷമായിരുന്നു 1500 രൂപ വിലയുള്ള കിറ്റ് വാങ്ങാൻ സാൻഫാർമ എന്ന ചെറുകിട കമ്പനിക്ക് ഓർഡർ കൊടുക്കുന്നത്. സര്‍ക്കാര്‍ സംവിധാനത്തിൽ പ്രവർത്തിക്കുന്ന മഹിളാ അപ്പാരൽസ് 400 രൂപയ്‌ക്കാണ് പി പി ഇ കിറ്റ് തയ്യാറാക്കി നൽകിയതെന്ന് രേഖകൾ പറയുന്നു.
നിയമസഭയിൽ രേഖയുടെ അടിസ്ഥാനത്തിൽ ചോദ്യം ചോദിച്ച റോണി എം ജോർജ് എം എൽ എയ്‌ക്ക് ആരോഗ്യ മന്ത്രി വീണ ജോർജ് നൽകിയ മറുപടി വിചിത്രമായിരുന്നു. ആരോഗ്യമന്ത്രി പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു. ആദ്യം പര്‍ചേഴ്സ് ഓര്‍ഡര്‍ കൊടുക്കുകയും പിന്നീട് ഓര്‍ഡര്‍ റദ്ദാക്കുകയും ചെയ്തു. എക്സ് പോസ്റ്റ് ഫാക്ടോ അംഗീകാരം നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് നൽകിയത്. എന്നാൽ ആരോഗ്യമന്ത്രി സഭയിൽ നടത്തിയ വാദം തെറ്റായിരുന്നു എന്നാണ് വിവരാവകാശ രേഖകൾ തെളിയിക്കുന്നത്.
ഫയലില്‍ മഹിളാ അപ്പാരല്‍സിൽ നിന്നും കിറ്റ് വാങ്ങിയെന്ന് കാണിച്ചുള്ള ഫയലിൽ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ധനമന്ത്രിയുമുൾപ്പെടെ ഒപ്പിട്ടിട്ടുണ്ട്. എന്നാൽ കിറ്റ് വാങ്ങാതെ 78 ലക്ഷം രൂപ എഴുതി എടുക്കുകയായിരുന്നു എന്ന് രേഖകൾ പറയുന്നു.
കൊറോണ സമയത്ത് പിപിഇ കിറ്റ് വാങ്ങാതെ കള്ളം പ്രചരിപ്പിച്ച് 78 ലക്ഷം രൂപ എഴുതിയെടുക്കുകയാണ് സർക്കാർ ചെയ്തത്. ഈ പണം എങ്ങോട് പോയെന്ന് വ്യക്തമല്ലന്നും സഭയിൽ ആരോഗ്യമന്ത്രി ഉൾപ്പെടെ നടത്തിയ വാദം ഇതോടെ പൊളിയുകയാണ് ചെയ്യുന്നതെന്നും വിവരാവകാശ രേഖകൾ പറയുന്നു .
Comments