ശ്രീനഗർ: ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയെ സംബന്ധിച്ച് നിർണ്ണായക ചർച്ച നടത്തി ഇന്ത്യയും ചൈനയും. ഇരു സൈന്യത്തിന്റേയും കമാന്റർമാരാണ് ചർച്ച നടത്തിയത്. നില വിലെ ഇരുരാജ്യങ്ങളുടേയും അതിർത്തി സംബന്ധിച്ച് വിശദവിവരങ്ങൾ കൈമാറിയ സൈനിക മേധാവികൾ യഥാർത്ഥ നിയന്ത്രണ രേഖയുടെ മേഖലകളെ വീണ്ടും പരിശോധി ച്ചതായാണ് വിവരം.
സൈനിക കമാന്റർമാരുടെ പതിവു യോഗമാണ് നടന്നത്. സ്ഥിരം ചർച്ച ചെയ്യുന്ന വിഷയത്തിൽ ലഡാക്ക് മേഖലയ്‌ക്കാണ് കൂടുതൽ പ്രാധാന്യം നൽകിയത്. ദൗലത് ബെഗ് ഓൾഡി സെക്ടറും ചർച്ചയായി. സമീപകാലത്ത് ചൈന നടത്തിയ വ്യോമാതിർത്തി ലംഘനം നടന്ന ചുഷൂൽ സെക്ടറിലെ വിവരങ്ങളും ഇന്ത്യ ചർച്ചയിൽ എടുത്തുപറഞ്ഞതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. യഥാർത്ഥ നിയന്ത്രണരേഖയിൽ ഇരുഭാഗത്തു നിന്നും സമാധാനം ലംഘിക്കുന്ന തരത്തിൽ ഒരു നീക്കവുമുണ്ടാകരുതെന്ന നിർദ്ദേശം ഇന്ത്യ മുന്നോട്ടുവെച്ചു. മൂന്നു മാസത്തിലൊരിക്കൽ നടക്കുന്ന പതിവുയോഗമാണ് നടന്നത്.
അതിർത്തി മേഖലകളുടെ ഭൂമിശാസ്ത്രപരമായ വിശദീകരണം. പട്രോളിംഗ് നടക്കുന്ന മേഖലകൾ, സൈനിക പോസ്റ്റുകളെ സംബന്ധിച്ച ധാരണ, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങൾ ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലകൾ എന്നിവയുടെ നിലവിലെ അവസ്ഥ അവലോകനം ചെയ്യപ്പെട്ടു.
Comments