ന്യൂഡൽഹി: വിദേശ നിർമ്മിത സ്മാർട്ട് ഫോണുകളുടെ വിൽപന തടയുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ കമ്പനികൾക്ക് നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി വിവര സാങ്കേതിക മന്ത്രി രാജീവ് ചന്ദ്രശേഖർ.
12,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട് ഫോണുകൾ നിരോധിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് മന്ത്രാലയം വ്യക്തത വരുത്തിയത്.ഓപ്പോ, വിവോ, ഷവോമി എന്നീ കമ്പനികളുടെ ഫോണുകളാണ് നിരോധിക്കാൻ പദ്ധതിയിട്ടിരുന്നത്.
രാജ്യത്തെ ഇലക്ട്രോണിക് മേഖലയിൽ ഇന്ത്യൻ കമ്പനികൾക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്നും മന്ത്ര വ്യക്തമാക്കി.ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കാൻ നിർമാതക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശീയമായി നിർമ്മിച്ച ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ രാജ്യത്തിന്റെ വികസനത്തിലും സമ്പദ് വ്യവസ്ഥയിലും നിർണായക പങ്ക് വഹിക്കുന്നതിനാൽ അതിന് കൂടുതൽ മുൻഗണന നൽകണമെന്നും ചന്ദ്രശേഖർ വ്യക്തമാക്കി.എന്നാൽ ഈ നിർദേശത്തിന് പിന്നിൽ വിദേശ കമ്പനികളെ ഒഴിവാക്കണമെന്നല്ല അർത്ഥമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ചൈനീസ് കമ്പനികളെ സർക്കാർ നിരീക്ഷിക്കുന്നുണ്ട്.ഗുണമേന്മയില്ലാത്ത ഫോണുകൾ വിപണിയിൽ അവതരിപ്പിക്കുകയും സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് നിരീക്ഷണം.അടുത്തിടെയാണ് നികുതി വെട്ടിപ്പ് ആരോപിച്ച് ചൈനീസ് കമ്പനി ഓഫീസുകൾ റെയ്ഡ് ചെയ്തത്.
Comments