തിരുവനന്തപുരം; ഓണാവധിക്ക് വീടുപൂട്ടി യാത്രപോകുന്നവർ പോലീസിന്റെ മൊബൈൽ ആപ്പിൽ വിവരങ്ങൾ നൽകിയാൽ അധികസുരക്ഷ ഉറപ്പ്. മൊബൈൽ ആപ്പ് വഴി അറിയിച്ചാൽ ഈ മേഖലകളിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുമെന്ന് പോലീസ് അറിയിച്ചു.ഇത്തരം വീടുകൾക്ക് സമീപം പോലീസിന്റെ സുരക്ഷയും പട്രോളിങും ശക്തിപ്പെടുത്താൻ ഇത് ഉപകരിക്കും.
മോഷണവും മറ്റും തടയുന്നതിന് വേണ്ടിയിട്ടാണ് പോലീസിന്റെ നടപടി. പോൽ ആപ് എന്ന കേരളാ പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തശേഷം മോർ സർവ്വീസസ് എന്ന വിഭാഗത്തിലെ ലോക്ക്ഡ് ഹൗസ് ഇൻഫർമേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകാം. ഇങ്ങനെ നൽകുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി പോലീസ് പട്രോളിങും സുരക്ഷയും ക്രമീകരിക്കാൻ അധികൃതർ നടപടി സ്വീകരിക്കും.
2020 ൽ നിലവിൽ വന്ന ഈ സംവിധാനം ഇതുവരെ 2945 പേർ വിനിയോഗിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ 450 പേരാണ് വീടുപൂട്ടി യാത്രപോകുന്ന വിവരം പോലീസിനെ അറിയിച്ച് സുരക്ഷ ഉറപ്പാക്കിയത്. തിരുവനന്തപുരം ജില്ലയിൽ 394 പേരും എറണാകുളം ജില്ലയിൽ 285 പേരും ഈ സംവിധാനം വിനിയോഗിച്ചിട്ടുളളതായി പോലീസ് അറിയിച്ചു.
Comments