തിരുവനന്തപുരം: ഭീകരവാദ ബന്ധം സംശയിച്ച രണ്ടു പേർ കസ്റ്റഡിയിലായ സംഭവത്തിൽ കൂടുതൽ അന്വേഷണം. സംഭവത്തിൽ മിലിറ്ററി ഇന്റലിജൻസാണ് അന്വേഷണം ആരംഭിച്ചത്. ബംഗാൾ സ്വദേശികളായ രണ്ട് പേരെയാണ് ഭീകര ബന്ധം സംശയിച്ച് തിരുവനന്തപുരത്ത് നിന്നും കസ്റ്റഡിയിൽ എടുത്തത്.
ഇവരെ കേന്ദ്ര ഇന്റലിജൻസും, ഫോർട്ട് പോലീസും ചോദ്യം ചെയ്തിരുന്നു. മൊഴിയെടുക്കാൻ ഇവരെ വീണ്ടും വിളിപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് 20 ലക്ഷം രൂപ വീതം എത്തിയതായാണ് വിവരം. ഈ പണത്തിന്റെ ഉറവിടവും അന്വേഷിച്ചുവരികയാണ്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു ഭീകര ബന്ധം സംശയിച്ച് ബംഗാൾ സ്വദേശികളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തമ്പാനൂർ സ്വദേശിയായ ശ്രീകുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. യുപിസ്വദേശികളാണെന്നാണ് ഇവർ ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ ബംഗാൾ സ്വദേശികളാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
Comments