ജനങ്ങളുടെ കാലങ്ങളായുളള ആവശ്യമായിരുന്നു ഒരു നടപ്പാലം. അത് ഉദ്ഘാടനം ചെയ്യുന്നതിനിടെ തന്നെ തകർന്നു വീഴുകയും ചെയ്തു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് നടപ്പാലം ഔപചാരികമായി തുറക്കുന്നതിനായി ഉദ്യോഗസ്ഥർ റിബൺ മുറിക്കുന്നതിനിടെ തകർന്നുവീണത്.
മധ്യ ആഫ്രിക്കൻ രാജ്യത്ത് നടന്ന സംഭവം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധയാകർഷിച്ചു. നിർമ്മാണത്തിന്റെ ഗുണനിലവാരത്തെയാണ് കൂടുതൽ ആളുകൾ ചോദ്യം ചെയ്തത്. കോംഗോയിൽ ഉദ്ഘാടന ചടങ്ങിനിടെ ഇടുങ്ങിയ നടപ്പാലം തകർന്നതിനെത്തുടർന്ന് സംഘർഷം ഉണ്ടായതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Funniest video you will see in the internet today where a Bridge collapses while being commissioned in DRC Congo😁
Welcome to Africa pic.twitter.com/PTVoh01LXg— Omwamba 🇰🇪 (@omwambaKE) September 6, 2022
പഴയ താൽക്കാലിക പാലം ഇടയ്‌ക്കിടെ തകരുകയും വെള്ളപ്പൊക്കത്തിൽ ആളുകൾ മരിക്കുകയും ചെയ്തതിനാലാണ് പുതിയ നടപ്പാലം എന്ന ആവശ്യം ഉയർന്നത്. മഴക്കാലത്ത് നദി മുറിച്ചുകടക്കാനാണ് പ്രദേശവാസികൾക്ക് വേണ്ടി ഈ നടപ്പാലം നിർമ്മിച്ചത്. പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്താൻ ഡിആർസി അധികൃതർ യോഗം ചേർന്നിരുന്നു.
രണ്ട് മീറ്ററിൽ താഴെ വീതിയുള്ള ഇടുങ്ങിയ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ നിരവധി പേർ അതിൽ കയറി. ഐഒഎൽ റിപ്പോർട്ട് അനുസരിച്ച് ചെറിയ പാലത്തിന്റെ അറ്റത്ത്, റെയിലിംഗുകൾക്ക് മുകളിൽ ചുവന്ന റിബൺ കെട്ടി. ഉദ്യോഗസ്ഥൻ അത് കത്രിക ഉപയോഗിച്ച് മുറിക്കാൻ തയ്യാറായാണ് എത്തിയത്. കൂടാതെ ചടങ്ങ് നിരീക്ഷിക്കാൻ പാലത്തിന് താഴെ ജനക്കൂട്ടം തടിച്ചുകൂടി. ഉദ്ഘാടന ദിവസം തന്നെ പാലം തകർന്നത് അധികൃതർക്ക് വലിയ നാണക്കേടുണ്ടാക്കി. അധികൃതർ നാട മുറിക്കുന്നതിനിടെ പാലം തകർന്ന സംഭവം കഴിഞ്ഞ ആഴ്ചയാണ് ഉണ്ടായതെന്ന് റിപ്പോർട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ പാലം തകർന്നതിനെ തുടർന്ന് ഉദ്യോഗസ്ഥയായ സ്ത്രീ സഹായം അഭ്യർത്ഥിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറി. സുരക്ഷാ സംഘം ഉടൻ സ്ഥലത്തെത്തി യുവതിയെ തകർന്ന പാലത്തിൽ നിന്ന് വലിച്ചിഴച്ചു രക്ഷിച്ചു. തൂങ്ങിക്കിടന്നിട്ടും ഔദ്യോഗിക പ്രതിനിധി സംഘത്തിലെ മറ്റ് അതിഥികൾ ആരും നിലത്തുവീണില്ല. കുടുങ്ങിപ്പോയ അധികാരികളെ ഉടൻ സഹായിക്കാൻ മറ്റുള്ളവർ ഓടുന്നതും വീഡിയോ ദൃശ്യത്തിൽ കാണാം.
Comments