ഇസ്ലാമാബാദ് : പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുന്നു. ബോട്ടുകളിൽ ഉൾപ്പെടെ സഞ്ചരിച്ചാണ് സന്നദ്ധപ്രവർത്തകർ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. ഈ പ്രദേശങ്ങളിലെ ഭൂരിഭാഗം ആളുകളും അരക്കെട്ട് വരെയുള്ള വെള്ളത്തിലൂടെ സഞ്ചരിച്ച് ഉയർന്ന മേഖലകളിലേക്ക് മാറുകയാണ്. രാജ്യത്തെ നിരവധി ജനങ്ങളാണ് നിലവിൽ വെള്ളപ്പൊക്കം മൂലം ദുരിതത്തിൽ ആയിരിക്കുന്നത്.
ജൂൺ പകുതിയോടെ പെയ്ത ശക്തമായ മഴയിലാണ് രാജ്യത്ത് വെള്ളപ്പൊക്കം ഉണ്ടായത്. പിന്നാലെ വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും വീടുകൾ തകരുകയും ചെയ്തു.വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 1,355 പേർ കൊല്ലപ്പെട്ടു. 6,00,000 ത്തിലധികം ആളുകൾക്ക് വീടില്ലാതെയായി. പാകിസ്താന്റെ മൂന്നിലൊന്ന് ഭാഗമാണ് ആഴ്ചകളോളം വെള്ളപ്പൊക്കത്തിൽ മുങ്ങിയത്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് വെള്ളപ്പൊക്കം 3.3 ദശലക്ഷം ആളുകളെയാണ് ബാധിച്ചത്. 1,77,265 പേരെ അവരുടെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. അതേസമയം രാജ്യം അഭിമുഖീകരിക്കുന്നത് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തമാണ് . അതിനാൽ പ്രളയബാധിതർക്ക് കൂടുതൽ സഹായം നൽകാൻ അന്താരാഷ്‌ട്ര സമൂഹത്തോട് പാകിസ്താൻ അധികൃതർ ആവശ്യപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തമാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്ന് വാദിച്ച്, പ്രളയബാധിതർക്ക് കൂടുതൽ സഹായം അയക്കാൻ പാകിസ്താൻ അധികൃതർ അന്താരാഷ്‌ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.സൈന്യത്തിനൊപ്പം ചേർന്നാണ് വിവിധ ചാരിറ്റികളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകർ ഗവൺമെന്റിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. ഇതിനിടെ മുന്നറിയിപ്പ് ലഭിച്ചിട്ടും ദുരന്ത സാധ്യത മേഖലകളിൽ ആളുകൾ തുടർന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
Comments