കൊൽക്കത്ത: വേണ്ട വിധത്തിൽ ക്ഷണിച്ചില്ലെന്ന് ആരോപിച്ച്, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ അനാച്ഛാദന ചടങ്ങിൽ നിന്നും വിട്ടുനിന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചടങ്ങിനെ കുറിച്ച് അറിയിച്ച് അണ്ടർ സെക്രട്ടറിയുടെ കത്താണ് തനിക്ക് ലഭിച്ചത്. മുഖ്യമന്ത്രിയെ ക്ഷണിക്കാൻ അണ്ടർ സെക്രട്ടറി ആരാണെന്നും മമത ചോദിച്ചു.
സേവികയോട് പെരുമാറുന്നത് പോലെയാണ് അവർ തന്നോട് പെരുമാറിയതെന്ന് മമത ആരോപിച്ചു. അതേസമയം ഇന്ത്യാ ഗേറ്റിന് സമീപം പണികഴിപ്പിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൂറ്റൻ പ്രതിമ പ്രധാനമന്തി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. 28 അടി ഉയരമുള്ള പ്രതിമയാണ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത്.
സെൻട്രൽ വിസ്ത വികസന പദ്ധതിയുടെ ഭാഗമായി ഇന്ത്യാ ഗേറ്റിൽ കർത്തവ്യപഥ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കൊളോണിയൽ ഭൂതകാലത്തിന്റെ ശേഷിപ്പുകളോട് വിടപറയുന്നതിന്റെ ഭാഗമായാണ് രാജ്പഥ്, കർത്തവ്യപഥ് ആയി മാറിയിരിക്കുന്നത് എന്ന് പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.
Comments