ന്യൂഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സമാധാനം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അസമിലെ എട്ട് ഗോത്രവർഗ്ഗ സംഘടനകളുമായും കൂടിക്കാഴ്ച നടത്തി. ഗോത്രവർഗ്ഗ വിഭാഗവുമായി നടത്തിയ ത്രികക്ഷി സമാധാന ഉടമ്പടി കരാറിൽ ഇരു വിഭാഗങ്ങളും ഒപ്പു വെച്ചു. അസം ഉൾപ്പെടുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനം പുലരാൻ വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് സംഘടനാ തലവന്മാർ പറഞ്ഞു.
സുപ്രധാനമായ നിമിഷത്തിനാണ് ഇന്നത്തെ ദിവസം സാക്ഷ്യം വഹിച്ചതെന്ന് സമാധാന കരാറിൽ ഒപ്പ് വെച്ച ശേഷം അമിത് ഷാ പറഞ്ഞു. ഇവിടുത്തെ ജനങ്ങൾക്ക് കൂടുതൽ പുരോഗതി കൈവരിക്കുകയും സംസ്ഥാനങ്ങളിൽ വികസന പ്രവർത്തങ്ങൾ നടപ്പിലാക്കുവാനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വടക്ക് കിഴക്കൻ മേഖലയുടെ വികസനത്തിന് വേണ്ടി നരേന്ദ്ര മോദി സർക്കാർ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇവ നടപ്പിലാക്കുന്നതിലൂടെ ജനങ്ങൾക്ക് പുരോഗതി കൈവരിക്കാൻ സാധിക്കും. 10 വർഷത്തിന് ശേഷമാണ് ഇത്തരമൊരു ബൃഹത്തായ തീരുമാനം ഉണ്ടാകുന്നത്. ബിർസ കമാൻഡോ ഫോഴ്സ്, ആദിവാസി പീപ്പിൾസ് ആർമി, ഓൾ ആദിവാസി നാഷണൽ ലിബറേഷൻ ആർമി, ആദിവാസി കോബ്ര മിലിട്ടറി ഓഫ് അസം, സന്താലി ടൈഗർ ഫോഴ്സും ഇവരിൽ നിന്നും പിളർന്ന ബി സി എഫ്, എ എ എൻ എൽ എ, എ സി എം എ തുടങ്ങിയ മൂന്ന് വിമത സംഘടനകളുമായാണ് ചർച്ച നടന്നത്. ഏറെ കാലത്തെ പ്രയത്നത്തിന്റെ ഫലമാണിതെന്ന് ഉടമ്പടി കരാറിന് സാക്ഷ്യം വഹിച്ച ശേഷം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
Comments