ന്യൂഡൽഹി : ജ്ഞാൻവാപി മസ്ജിദിൽ കേസിൽ ഹിന്ദു വിശ്വാസികൾക്ക് അനുകൂലമായ വിധി വാരാണസി കോടതി പുറപ്പെടുവിച്ചതിന് പിന്നാലെ ഭീഷണിയുമായി ശ്രീരാമ ജന്മഭൂമി തർക്കത്തിലെ മുൻ കക്ഷിയായ ഹാജി മെഹബൂബ്. കോടതി വിധി ഹിന്ദുക്കൾക്ക് അനുകൂലമായാൽ രാജ്യത്ത് രക്തച്ചൊരിച്ചിൽ ഉണ്ടാകും എന്നാണ് മെഹബൂബ് ഭീഷണിപ്പെടുത്തിയത്. അതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും മെഹബൂബ് പറയുന്നു.
ജ്ഞാൻവാപി വിധി ശ്രീരാമ ജന്മഭൂമി തർക്കത്തിലെ വിധി പോലെയാണെങ്കിൽ അതിന് രാജ്യം വലിയ വില കൊടുക്കേണ്ടിവരും. രക്തച്ചൊരിച്ചിലും കൊലപാതകങ്ങളുമല്ലാതെ മറ്റൊന്നും രാജ്യത്ത് അവശേഷിക്കില്ലെന്നും മെഹബൂബ് പറഞ്ഞു. തർക്കമന്ദിരവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി മുസ്ലീങ്ങൾ അംഗീകരിച്ചത് പോലെ ജ്ഞാൻവാപി കേസിൽ വിധി എതിരായാൽ തങ്ങൾ ഒരിക്കലും അംഗീകരിക്കില്ല എന്നാണ് മെഹബൂബ് ഭീഷണി മുഴക്കിയത്.
സുപ്രീം കോടതി വിധിയെ എതിർക്കാൻ താൽപര്യം കാണിക്കാത്തതുകൊണ്ടാണ് മുസ്ലീങ്ങൾക്ക് തർക്ക മന്ദിരം നിലനിന്നിരുന്ന സ്ഥലം നഷ്ടമായത്, അതുകൊണ്ടാണ് പ്രശ്നങ്ങൾ അവസാനിച്ചതും. എന്നാൽ ജ്ഞാൻവാപിയുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കില്ലെന്നും ഹാജി മെഹബൂബ് പറഞ്ഞു. ജ്ഞാനവാപി ഒരു പള്ളിയാണ്, അത് അങ്ങനെ തന്നെ തുടരും. കോടതി വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും മെഹബൂബ് പറഞ്ഞു.
Comments