ഗുവാഹട്ടി: അസമിൽ ഹിന്ദു യുവാവിനെ തേയിലത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിക്കി ബിശാൽ എന്ന 20 കാരനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇയാളെ കാമുകിയുടെ കുടുംബം നിരന്തരം മതംമാറാനായി നിർബന്ധിച്ചിരുന്നു. എന്നാൽ ഇത് വിസമ്മതിച്ച യുവാവിനെ വീട്ടുകാർ ഭീഷണിപ്പെടുത്തിയതായാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കളടക്കം അഞ്ച് പേർ പിടിയിലായി. രണ്ട് പള്ളി അധികൃതരയെും കാമുകിയുടെ അച്ഛനെയും അമ്മാവന്മാരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.യുവാവിന്റെ മരണം ദുരഭിമാനക്കൊലയെന്നാണ് റിപ്പോർട്ടുകൾ
യുവാവിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു.ബിക്കിയുടെ മൂക്കിലും കണ്ണിലും ചെവികളിലും രക്തക്കറ ഉണ്ടായിരുന്നു. ആത്മഹത്യ അല്ലെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ബിക്കുവിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് കുടുംബം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സെപ്തംബർ മൂന്നിന് ബിക്കിയും ക്രിസ്ത്യൻ മതവിശ്വാസിയായ കാമുകിയും ഒളിച്ചോടിയിരുന്നു. എന്നാൽ കാമുകിയുടെ കുടുംബത്തിന്റെ ഭീഷണി കാരണം ഇരുവരും തിരിച്ചെത്തി. പിന്നീട് നിരന്തരം ബിക്കിയെ മതംമാറാനായി നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ഒരു ഫോൺകോൾ വന്നതോടെയാണ് ബിക്കു വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. പിന്നീട് ഇയാൾ തിരിച്ചെത്തിയില്ലെന്ന് കുടുംബം പറയുന്നു. ഫോണിൽ വിളിച്ചത് പെൺകുട്ടിയുടെ വീട്ടുകാരാണെന്നും അവർ മതപരിവർത്തനത്തിന് നിർബന്ധിച്ചുവെന്നുമാണ് ബിക്കിയുടെ കുടുംബം ആരോപിക്കുന്നത്.രണ്ട് പള്ളി അധികൃതരുമായി ചേർന്ന് പെൺകുട്ടിയുടെ കുടുംബം ബിക്കിയെ മതംമാറ്റാൻ സമ്മർദ്ദം ചെലുത്തിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments