ദിസ്പൂർ: വിസ മാനദണ്ഡങ്ങൾ ലംഘിച്ച 17 ബംഗ്ലാദേശ് പൗരന്മാർ അസം പോലീസിന്റെ പിടിയിൽ. ബിശ്വനാഥ് ജില്ലയിലെ ജിൻജിയ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുത്തത്. പ്രതികൾ കൂച്ച് ബിഹാർ വഴിയാണ് ഇന്ത്യയിലെത്തിയത്. വിദേശി നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു.
പ്രതികൾ ടൂറിസ്റ്റ് വിസ ഉപയോഗിച്ച് ഇന്ത്യയിലെത്തി മതപരമായ പ്രവർത്തനങ്ങൾ നടത്തിയതായി അന്വേഷണസംഘം കണ്ടെത്തി.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതികളുടെ സാന്നിധ്യം ജില്ലയിലുണ്ടെന്നും ഇവർ മതപരമായ യോഗങ്ങളും പ്രവർത്തനങ്ങളും നടത്തുന്നതായി എസ്പി നവീൻ സിംഗ് പറഞ്ഞു.സംഘ തലവന് യോഗം നടത്തരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ ഇവർ വീണ്ടും ജില്ലയിൽ പ്രവേശിച്ച് യോഗങ്ങൾ സംഘടിപ്പിക്കുകയായിരുന്നു.
സൈയിദ് അഷറഫുൾ അലോമിന്റെ നേതൃത്വത്തിലുള്ള ദേശീയ സംഘടനയിലെ അംഗങ്ങളാണ് അറസ്റ്റിലായവരെന്നാണ് പോലീസ് വ്യക്തമാക്കി. ഓഗസ്്റ്റ് 28-ന് അനധികൃതമായി അതിർത്തി കടന്ന അഞ്ച് പേരെ ബിഎസ്എഫ് കസ്റ്റഡിയിലെടുത്തിരുന്നു. അബ്ദുൾ ഹയ്, നിരഞ്ജൻ ഘോഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Comments