ഗുവാഹട്ടി : മദ്രസകളിൽ തീവ്ര ഇസ്ലാമിക മതപ്രഭാഷണം നടത്തിയ ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ. ടൂറിസ്റ്റ് വിസയിൽ രാജ്യത്തെത്തിയ 17 ബംഗ്ലാദേശ് പൗരന്മാരാണ് അസമിൽ പിടിയിലായത്. ടൂറിസ്റ്റ് വിസയിൽ രാജ്യത്തെത്തി മതപ്രഭാഷണം നടത്തുന്നത് നിയമവിരുദ്ധമാണ്.
ബിശ്വനാഥ് ജില്ലയിലെ ഭാഗ്മാരിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. 11 പേരെ പോലീസ് ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആറ് പേരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. വിവിധ പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്താണ് ഇവർ പ്രഭാഷണങ്ങൾ നടത്തിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ സംഘത്തിന് താവളമൊരുക്കിയ ഭാഗ്മാരി സ്വദേശികളായ ജെഹിരുൾ ഹഖ്, സംസുൾ അലി എന്നിവരും പിടിയിലായിട്ടുണ്ട്. ഇസ്ലാമിക മതപണ്ഡിതൻ സയ്യിദ് അഷ്റഫുൾ ആലമും ഇയാളുടെ ശിഷ്യന്മാരുമാണ്. മസൂദ് റാണ, സബോസ് സർക്കാർ, സുൽത്താൻ മമ്മൂദ്, ഗുലാം അസം ഷെയ്ഖ്, അസിബുർ ഷെയ്ഖ്, സുഹാഗ് ചൗധരി, അൻവർ ഹുസൈൻ, മനൻ, അബ്ദുൾ ഹക്കിം, മഖ്ബൂൽ ഹുസൈൻ, ഷാ ആലം സർക്കാർ, ആലം താലൂക്ദാർ ജഹാംഗീർ, ബാദ്ഷാഹ് സർക്കാർ, ഫറൂഖ് മിക്കാർ, ഹഫീസുർ റഹ്മാൻ, ഗുലാം റബാനി എന്നിവരാണ് പിടിയിലായത്.
ഇവരിൽ സയ്യിദ് അഷ്റഫുൾ ആലം, അൻവർ ഹുസൈൻ, സുഹാഗ് ചൗധരി, അസിബുർ ഷെയ്ഖ്, മസൂദ് റാണ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. ബാക്കി പതിനൊന്ന് പേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേക്ക് അയച്ചു. ഇവർക്ക് സഹായങ്ങൾ ഒരുക്കിക്കൊടുത്ത ജെഹിറുൾ ഹഖ്, ശംസുൽ അലി എന്നിവരെയും രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Comments