ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു ദൈവങ്ങളെ പരസ്യമായി അധിക്ഷേപിച്ച് മതതീവ്രവാദികൾ. പൊതുസ്ഥലത്ത് ഹിന്ദു ദെെവങ്ങളെ അപമാനിച്ച് കൊണ്ട് സംസാരിക്കുകയും, ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. ഉത്തർപ്രദേശിലെ ഹാമിർപൂരിലായിരുന്നു സംഭവം. മതതീവ്രവാദികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനാ പ്രവർത്തകർ രംഗത്ത് എത്തി.
മൗദാഹ കോട്ട്‌വാലിയിൽ ഇന്നലെയായിരുന്നു സംഭവം. നഗരത്തിലെ ചന്തയ്‌ക്കുള്ളിലാണ് മതതീവ്രവാദികൾ ലഘുലേഘകൾ വിതരണം ചെയ്തത്. രാവിലെയോടെ ചന്തയിലേക്ക് എത്തിയ മതതീവ്രവാദികളുടെ കൂട്ടം ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ബ്രഹ്മാവ്, വിഷ്ണു, ശ്രീകൃഷ്ണൻ, ശിവൻ തുടങ്ങിയ ദൈവങ്ങളെയാണ് ഇവർ അധിക്ഷേപിച്ചത്. ഇവരുടെ കൈവശം ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുകൊണ്ടുള്ള ലഘുലേഖകളും, പുസ്തകങ്ങളും ഉണ്ടായിരുന്നു. ഇതും ആളുകൾക്കിടയിൽ വിതരണം ചെയ്തു. എന്നാൽ ഒരു വിഭാഗം ആളുകൾ ഇത് ചോദ്യം ചെയ്തതോടെ സംഘം സ്ഥലം വിടുകയായിരുന്നു.
സംഭവത്തിൽ ഹിന്ദു സംഘടനകളും നാട്ടുകാരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
Comments