ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് മുതൽ വികസനത്തിന്റെ പുതിയ കൊടുമുടികൾ താണ്ടി മുന്നേറുകയാണ് കശ്മീർ. കശ്മീർ താഴ്വരകൾ വിനോദ സഞ്ചാര മേഖലകളിൽ പുതിയ ചുവടുവെപ്പുകൾ നടത്തുകയാണ്. കശ്മീരിന്റെ ഭൂമിശാസ്ത്ര പരമായ പ്രത്യേകതകൾ മുൻ നിർത്തി സ്ഥാപകനായ സാജിദ് ഓഫ് റോഡ് റെയ്‌സിംഗ് പരിശീലന കേന്ദ്രം നിർമ്മിക്കാനൊരുങ്ങുകയാണ്.
സർക്കാരുമായി ബന്ധപ്പെട്ടുകൊണ്ട് താഴ്‌വരയിൽ രാജ്യാന്തര നിലവാരമുള്ള പരിശീലന കേന്ദ്രം സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മലയും, കുന്നും നിറഞ്ഞ മേഖലകൾ കൂടുതലായും ഉള്ളതിനാൽ ഓഫ് റോഡ് റെയ്‌സിംഗ് പരിശീലിപ്പിക്കാൻ അനായാസേന കഴിയും. സാഹസിക റെയ്‌സിംഗ് വിദഗ്‌ദ്ധരെ എത്തിച്ച് പരിശീലനം നൽകാൻ കഴിയുമെന്ന വിശ്വാസത്തിലാണ് തങ്ങളെന്ന് അദ്ദേഹം സൂചിപ്പിച്ചു.
2017ൽ സ്ഥാപിതമായ ഓഫ് റോഡ് പരിശീലന കേന്ദ്രം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സർക്കാരും, സൈന്യവും, പോലീസും വേണ്ട സൗകര്യങ്ങളും സഹായങ്ങളും ചെയ്തു കൊടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.ഓഫ് റോഡ് പ്രേമികൾക്ക് ഏറെ സന്തോഷം പകരുന്ന തീരുമാനത്തിന് ഇതിനോടകം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കൂടുതൽ ആളുകളെ പങ്കെടുപ്പിക്കുന്നതിനായി സാമൂഹിക കമ്മ്യൂണിറ്റി സ്ഥാപിക്കുകയും ഇതിലൂടെ രാജ്യത്തുടനീളം പ്രചാരണം നടത്താൻ കഴിയുമെന്നും സാജിദ് അറിയിച്ചു.
ഓഫ് റോഡ് സംവിധാനം രാജ്യത്തിനകത്തും പുറത്തും ശ്രദ്ധ നേടുമെന്ന കാര്യത്തിൽ സംശയമില്ല. വലിയ പിന്തുണയാണ് ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ആശയങ്ങൾ കശ്മീരിന്റെ വിനോദ സഞ്ചാര മേഖലയ്‌ക്ക് കൂടുതൽ കരുത്തു പകരുമെന്നും പുതിയ തലങ്ങളിലേക്ക് സംസ്ഥാനത്തെ കൊണ്ടുപോകും. പരിപാടിയിൽ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരം ചിന്താഗതികൾക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments