ശ്രീനഗർ: കശ്മീരിലെ സ്‌കൂൾ കുട്ടികൾ രഘുപതി രാഘവ് രാജാറാം ഭജൻ ആലപിച്ചതിനെതിരെ പിഡിപി നേതാവ് മെഹബൂബ മുഫ്തി രംഗത്ത്. സൗത്ത് കശ്മീരിലെ കുൽഗാമിലെ സർക്കാർ ഹൈസ്‌കൂളിലെ കുട്ടികളാണ് ഗാന്ധി ദർശൻ ഗീതങ്ങളിലൂടെ ജനപ്രിയമായ ഭജന ആലപിച്ചത്. ഇതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു മെഹബൂബയുടെ വിമർശനം
മതപണ്ഡിതരെ ജയിലിലടയ്‌ക്കുകയും ജമാ മസ്ജിദുകൾ അടച്ചുപൂട്ടുകയും ചെയ്യുന്ന കേന്ദ്രസർക്കാർ കശ്മീരിൽ നടപ്പിലാക്കുന്ന യഥാർത്ഥ ഹിന്ദുത്വ അജൻഡയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് ആയിരുന്നു മെഹബൂബയുടെ ആരോപണം. ബദൽ ജമ്മുകശ്മീരിന് നൽകേണ്ടി വരുന്ന വിലയാണിതെന്നും യുഎപിഎയെയും പൊതുസുരക്ഷാ നിയമത്തെയും ശക്തമായി നിരസിക്കുന്നതായും മെഹബൂബ ട്വിറ്ററിൽ പറഞ്ഞു.
105 സെക്കൻഡുകളുളള വീഡിയോ ആണ് മെഹബൂബ പങ്കുവെച്ചിരിക്കുന്നത്. ഒരു സംഘം ഹൈസ്‌കൂൾ കുട്ടികൾ കൈകൂപ്പി അധ്യാപകരുടെ സാന്നിധ്യത്തിൽ രഘുപതി രാഘവ് രാജാറാം ആലപിക്കുന്നതാണ് വീഡിയോ. അദ്ധ്യാപകരാണ് പാടി കൊടുക്കുന്നത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ പോസ്റ്ററും പശ്ചാത്തലത്തിൽ കാണാം കശ്മീരിലെ യുവാക്കളിൽ വിദ്വേഷം കുത്തിനിറച്ചതിന് പൊതുസുരക്ഷാ നിയമപ്രകാരം ഏതാനും മതപുരോഹിതരെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് മെഹബൂബയുടെ പ്രതികരണം.
എന്നാൽ അറസ്റ്റിലായ മതപുരോഹിതർ നിഷ്‌കളങ്കരാണെന്ന വാദം കശ്മീർ പോലീസ് തളളിയിരുന്നു. മുന്നറിയിപ്പുകൾ പല തവണ നൽകിയിട്ടും ഇവർ യുവാക്കളെ അക്രമത്തിന് പ്രേരിപ്പിച്ചതിന് തെളിവുകൾ ഉണ്ടെന്നും ആവശ്യമെങ്കിൽ ഇത് പുറത്തുവിടുമെന്നും കശ്മീർ എഡിജിപി വിജയ് കുമാർ ചൂണ്ടിക്കാട്ടിയിരുന്നു.
Jailing religious scholars, shutting down Jama Masjid & directing school kids here to sing Hindu hymns exposes the real hindutva agenda of GOI in Kashmir. Refusing these rabid dictates invites PSA & UAPA. It is the cost that we are paying for this so called “Badalta J&K”. pic.twitter.com/NssOcDP4t6
— Mehbooba Mufti (@MehboobaMufti) September 19, 2022
ചരിത്ര പ്രസിദ്ധമായ ദണ്ഡിയാത്രയിൽ നടന്നു ക്ഷീണിതരായ ജനങ്ങൾക്ക് ആവേശം പകരാനായി ഗാന്ധിജി തിരഞ്ഞെടുത്ത ഭജൻ ആണ് രഘുപതി രാഘവ് രാജാറാം. ഇന്നും ഗാന്ധി അനുസ്മരണ പരിപാടികളിലും മറ്റും പതിവായി ഈ ഭജൻ ആലപിക്കാറുമുണ്ട്. ഇതാണ് ഹിന്ദുത്വ അജൻഡയായി മെഹബൂബ ചിത്രീകരിക്കുന്നത്.
Comments