ലക്‌നൗ : പോപ്പുലർ ഫ്രണ്ട് നേതാവ് സിദ്ദിഖ് കാപ്പന് ജാമ്യം നിഷേധിച്ച് ലക്‌നൗ കോടതി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കോടതി ജാമ്യം നിഷേധിച്ചത്. നേരത്തെ യുഎപിഎ കേസിൽ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.
സിദ്ദിഖ് കാപ്പനെ പോപ്പുലർ ഫ്രണ്ടുകാരനായി ചിത്രീകരിക്കാനാണ് ഇഡി ശ്രമിക്കുന്നത് എന്ന് കാപ്പന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ഹത്രാസിലേക്കുള്ള യാത്രയിൽ കാപ്പന്റെ അക്കൗണ്ടിലേക്ക് പണം ഒന്നും വന്നിട്ടില്ലെന്നാണ് വാദം. കാപ്പൻ തന്റെ അക്കൗണ്ടിൽ സ്വയം നിക്ഷേപിച്ച പണമാണ് അത് എന്നും അഭിഭാഷകൻ വ്യക്തമാക്കി. ഇഡി മറുപടി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അടുത്ത 23 ന് കേസിൽ വാദം തുടരും.
കാപ്പന്റെ അക്കൗണ്ടിലേക്ക് പോപ്പുലർ ഫ്രണ്ട് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം വന്നതായി ഇഡി കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Comments