തിരുവനന്തപുരം: സംസ്ഥാനസർക്കാരും ഗവർണറും തമ്മിലുള്ള വാക്‌പോര് തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിലേക്ക് പോകും.വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന് അദ്ദേഹം അറിയിച്ചു.മറ്റുള്ള ബില്ലുകളിൽ ഒപ്പിടണമെങ്കിൽ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഗവർണർ ചീഫ് സെക്രട്ടറിയെ അറിയിച്ചു. രാജ് ഭവനിൽ വച്ചാണ് ഗവർണർ ചീഫ് സെക്രട്ടറിയെ വ്യവസ്ഥകൾ അറിയിച്ചത്.ചീഫ്സെക്രട്ടറി വി പി ജോയ് ഇന്നലെയാണ് രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്.
ഇന്ന് ഡൽഹിയിലേക്ക് പോകുന്ന ഗവർണർ ഈ മാസം കേരളത്തിലേക്ക് മടങ്ങിവരില്ല. അടുത്തമാസം ആദ്യം സംസ്ഥാനത്തേക്ക് മടങ്ങി വരുമെന്നാണ് വിവരം.അതിനിടെ കേരള സർവ്വകലാശാല വിസി നിയമന സെർച്ച് കമ്മറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിർദേശിക്കാൻ ഗവർണർ ആവശ്യപ്പെട്ടു.
അതേസമയം 11 ബില്ലുകളാണ് ഗവർണറുടെ പരിഗണനക്കായി കാത്തിരിക്കുന്നത് .വിവാദമായ ലോകായുക്ത, സർവ്വകലാശാല ഭേദഗതികൾ ഒഴികെയുള്ള ഒൻപത് ബില്ലുകളിലാണ് വകുപ്പ് മന്ത്രിയോ സെക്രട്ടറിയോ നേരിട്ടെത്തി വിശദീകരണം നൽകേണ്ടത്.
Comments