ശ്രീനഗർ : കശ്മീരിൽ വർഗീയ കലാപം നടത്താനുള്ള എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസിയുടെ ശ്രമം പൊളിച്ചടുക്കി പോലീസ്. കശ്മീരിൽ വർഷങ്ങൾക്ക് ശേഷം സിനിമാ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചതോടെയാണ് വിദ്വേഷ പ്രചാരണവുമായി ഒവൈസി രംഗത്തെത്തിയത്.
തിയേറ്റർ തുറക്കാൻ ഭരണകൂടം തീരുമാനിച്ചു, എന്നാൽ താഴ്‌വരയിലെ പ്രശസ്തമായ ജാമിയ മസ്ജിദ് ഇന്നും അടഞ്ഞുകിടക്കുകയാണ് എന്നായിരുന്നു ഒവൈസിയുടെ പ്രചാരണം. മാറ്റിനിക്ക് ശേഷമെങ്കിലും അത് തുറക്കൂ എന്നും ഒവൈസി ലെഫ്. ജനറൽ മനോജ് സിൻഹയോട് ആവശ്യപ്പെട്ടു. എന്നാൽ ഒവൈസിയുടെ വ്യാജ പ്രചാരണങ്ങൾ പൊളിച്ചടുക്കിയിരിക്കുകയാണ് കശ്മീർ പോലീസ്.
‘ജാമിയ മസ്ജിദ് അടച്ചുപൂട്ടിയെന്ന് കാശ്മീരി സ്വദേശിയല്ലാത്ത ഒരു രാഷ്‌ട്രീയക്കാരൻ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ജാമിയ മസ്ജിദ് പൂർണ്ണമായും തുറന്നിട്ടുണ്ട്. കൊറോണയ്‌ക്ക് ശേഷം ആകെ മൂന്ന് തവണ മാത്രമാണ് അത് താൽക്കാലികമായി അടച്ചത്. ഭീകരാക്രമണ ആസൂത്രങ്ങളുടെയോ ക്രമസമാധാന പ്രശ്നത്തിന്റെയോ സൂചനകൾ കണക്കിലെടുത്താണ് ജാമിയ അടച്ചിട്ടത്. മസ്ജിദിനുള്ളിൽ നടക്കുന്ന സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ ജാമിയ അധികൃതർ പരാജയപ്പെട്ടതിനെ തുടർന്നാണ് അത് പണ്ട് അടച്ചുപൂട്ടിയത്,’ ഒവൈസിയുടെ ട്വീറ്റിന് മറുപടിയായി ശ്രീനഗർ പോലീസ് വ്യക്തമാക്കി.
ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിലും പുൽവാമയിലും മൾട്ടിപർപ്പസ് സിനിമാ ഹാളുകൾ ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ഒവൈസി വിദ്വേഷ പ്രചാരണവുമായെത്തിയത്. മൂന്ന് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് നഗരത്തിൽ ആദ്യ മൾട്ടിപ്ലക്‌സ് തിയേറ്റർ ആരംഭിച്ചത്. എന്നാൽ അപ്പോഴേക്കും വർഗീയത പടർത്താനുള്ള ശ്രമവുമായെത്തുകയായിരുന്നു ഒവൈസി.
Comments