ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ വെർച്ച്വൽ ക്യൂവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ടാറ്റ കൺസൾറ്റൻസി സർവീസിന്റെ സോഫ്റ്റ്‌വെയർ ഒഴിവാക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. സോഫ്റ്റ്‌വെയർ പ്രവർത്തന ക്ഷമമല്ലെന്നും നിരവധി തെറ്റുകൾ സംഭവിക്കുന്നുണ്ടെന്നും ആരോപിച്ചാണ് ടിസിഎസിനെ ഒഴിവാക്കാൻ ശ്രമിക്കുന്നത്. എന്നാൽ നീക്കം പുതിയ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിന്റെ ഭാഗമായി കമ്മീഷൻ വാങ്ങാനാണെന്ന് ആരോപണമുണ്ട്.
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുള്ള സോഫ്റ്റ്‌വെയർ ചെയ്യുന്നതിൽ വിദഗ്ധരും അനുഭവജ്ഞാനവുമുള്ള കമ്പനിയാണ് ടിസിഎസ്. രാം മന്ദിർ അടക്കമുള്ള മഹാക്ഷേത്രങ്ങളുടെ ആവശ്യത്തിലേക്കായി സോഫ്റ്റ്‌വെയർ ചെയ്യുന്നത് ടിസിഎസ് ആണ്. ശബരിമല വെർച്വൽ ക്യൂവുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറും ടിസിഎസിന്റെ വകയാണ്.
താരതമ്യേന ചെറിയ തുകയാണ് ക്ഷേത്രങ്ങളിലെ സേവനങ്ങൾക്ക് ടിസിഎസ് ഈടാക്കുന്നത്. സൗജന്യമായാണ് സേവനം നൽകുന്നതെന്ന റിപ്പോർട്ടുകളുമുണ്ട്. ഈ സാഹചര്യത്തിൽ ടിസിഎസിന്റെ സോഫ്റ്റ്‌വെയർ ക്ഷേത്രത്തിൽ നിന്നൊഴിവാക്കാനുള്ള നീക്കം അഴിമതിയും കമ്മീഷനും ലക്ഷ്യമിട്ടാണെന്നാണ് ആരോപണമുയരുന്നത്.
Comments