ലണ്ടൻ: യുകെയിലെ ഹൈന്ദവ ക്ഷേത്രത്തിന് നേരെ മതതീവ്രവാദികൾ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് 47 പാകിസ്താൻ വംശജർ അറസ്റ്റിൽ. ലെസ്റ്ററിലെ ക്ഷേത്രത്തിലാണ് ആക്രമണം നടന്നത്. മാദ്ധ്യമ പ്രവർത്തകനായ ആദിത്യരാജ് കൗൾ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതോടെയാണ് പുറംലോകം ആക്രമണവിവരം അറിഞ്ഞത്.
ക്ഷേത്രത്തിന് മുന്നിൽ നിരവധി ആളുകൾ കൂട്ടംകൂടി നിന്ന് ആക്രോശിക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും. ഇതിൽ ഒരാൾ മതിലൂടെ കയറിച്ചെന്ന് കാവിക്കൊടി നശിപ്പിച്ചു.വീഡിയോ പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതിഷേധവുമായെത്തിയത്.
സംഭവത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ അപലപിച്ചിരുന്നു. ആക്രമണത്തിന് ഇരകളായവർക്ക് സംരക്ഷണം ഏർപ്പെടുത്തണമെന്നും ഹൈക്കമീഷൻ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യുകെ പ്രധാനമന്ത്രിയോട് വിശ്വ ഹിന്ദു പരിഷത്തും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം നടന്ന ഇന്ത്യ-പാകിസ്താൻ ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരത്തെ തുടർന്നുണ്ടായ വർഗീയ സംഘർങ്ങൾക്കിടയിലാണ് ആക്രമണം ഉണ്ടായത്. തീവ്രവാദികൾ നിരന്തരം ഭീഷണി മുഴക്കി വീടുകൾ തകർത്തിരുന്നു. രാജ്യത്ത് മതമൗലികവാദികളുടെ എണ്ണം വർദ്ധിക്കുന്നതായും റിപ്പോർട്ട് പറയുന്നു.
Comments