ബീഹാർ: പ്രധാനമന്ത്രിയാകാൻ നിതീഷ് കുമാർ ലാലുവിന്റെ മടിയിൽ കയറി ഇരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതിയ ഭരണത്തിനു കീഴിൽ സംസ്ഥാനത്ത് കാട്ട് നീതി തിരിച്ചെത്തുകയാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയാകനുള്ള ആഗ്രഹം കാരണമാണ് നിതീഷ് എൻഡിഎ വിട്ടത്. പൂർണിയ ജില്ലയിൽ സംഘടിപ്പിച്ച ജൻഭാവന മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിതീഷ് കുമാറുമായി വഴക്കിടേണ്ട യാതൊരു ആവശ്യവുവും തനിക്കില്ല. അതിന് പറ്റിയ ആൾ കൂടെ തന്നെ ഉണ്ടല്ലോ എന്ന് ലാലു പ്രസാദ് യാദവിനെ പരോക്ഷമായി പരാമർശിച്ച് അമിത് ഷാ ചൂണ്ടിക്കാട്ടി. ലാലുവുമായുള്ള ഇത്രയും കാലത്തെ ബന്ധത്തിൽ നിരന്തരം വഴക്കായിരുന്നു. ഇപ്പോൾ തന്നെ നിങ്ങൾ ഭയപ്പെട്ടാണ് അവിടെ ഇരിക്കുന്നത്. സംസ്ഥാനത്തെ ജില്ലകളുടെ അതിർത്തികളെല്ലാം ഇന്ത്യ മഹാരാജ്യത്തിന് ഉള്ളിൽ തന്നെയാണ് അതുകൊണ്ട് നിങ്ങളാരും പേടിക്കേണ്ട ആവശ്യമില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
പ്രധാനമന്ത്രി ആകാനുള്ള നിതീഷിന്റെ ആഗ്രഹം അദ്ദേഹത്തെ നിലപാടില്ലാത്ത ആളാക്കി തീർത്തു. ഇപ്പോൾ അദ്ദേഹം ചെന്നിരിക്കുന്നത് ലാലുവിന്റെ മടിയിലാണ്. നരേന്ദ്ര മോദിക്ക് പിന്തുണ നൽകി ഈ മഹാസമ്മേളനത്തിൽ തടിച്ചു കൂടിയ ജനങ്ങൾ നിതീഷ്- ലാലു കൂട്ടുകെട്ടുകൾക്കെതിരേയുള്ള മുന്നറിയിപ്പാണെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് വിരുദ്ധ രാഷ്‌ട്രീയത്തിലൂടെ ഉയർന്നു വന്ന താങ്കൾ ഇപ്പോൾ കോൺഗ്രസിന്റെ ഭാഗത്തായതിൽ തനിക്ക് വിഷമമുണ്ടെന്നും അമിത് ഷാ പറഞ്ഞു.
നിതീഷ് കുമാറിനെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ല. സ്വന്തം കസേര സംരക്ഷിക്കാൻ വേണ്ടി ലാലു പ്രസാദ് യാദവ്, ജോർജ് ഫെർണാണ്ടസ്, ശരദ് യാദവ്, ജിതൻ റാം മാഞ്ചി തുടങ്ങിയ നിരവധി നേതാക്കളെ പല തവണയായി അദ്ദേഹം വഞ്ചിച്ചിട്ടുണ്ട്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയിൽ നിന്ന് പുറത്തായതിന് ശേഷം ജെഡിയു കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. നിതീഷ് കുമാറിന് ധൈര്യമുണ്ടെങ്കിൽ കേന്ദ്ര സർക്കാർ ബീഹാറിന് നൽകിയ വികസന പദ്ധതികളുടെ കണക്ക് പുറത്തു വിടാൻ തയ്യാറാകണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Comments