പാട്ന: തലയ്ക്ക് 18 ലക്ഷം വിലയിട്ടിരുന്ന കമ്യൂണിസ്റ്റ് ഭീകരനും സംഘവും സുരക്ഷാ സേനയുടെ പിടിയിൽ. അറസ്റ്റിലായവരിൽ കമ്യൂണിസ്റ്റ് ഭീകര സംഘടനയുടെ പ്രാദേശിക നേതാവ് വിനയ് യാദവും ഉൾപ്പെടുന്നതായി പോലീസ് വ്യക്തമാക്കി. ബീഹാർ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ സുരക്ഷാ സേനയുടെ സംയുക്ത ഓപ്പറേഷനിലാണ് ഭീകരർ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പണവും കണ്ടെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഭീകരരെ പിടികൂടിയത്. ഭീകരരുടെ പക്കൽ നിന്നും 20 ലക്ഷം രൂപയും കണ്ടെടുത്തു.ഔറംഗബാദ് ജില്ലയിൽ വിവിധ ഇടങ്ങളിൽ ഭീകര സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. വന മേഖലകളിൽ തിരച്ചിൽ ശക്തമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
പിടിയിലായ ഭീകരർ നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. 60-ൽ പരം കേസുകളിൽ പ്രതിയാണ് 80 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട ദീപക് യാദവ്. കസ്റ്റഡിയിലെടുത്ത നാല് കമ്യൂണിസ്റ്റ് ഭീകരരെയും റിമാൻഡ് ചെയ്തതായി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കുമെന്നും പോലീസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
Comments