ഛണ്ഡീഗഡ്: ഹരിയാനയിൽ കൊടും കുറ്റവാളിയുടെ വീട് തകർത്ത് തരിപ്പണമാക്കി സർക്കാർ. കൊടുംകുറ്റവാളി സുബെ ഗുജ്ജാറിന്റെ വീടാണ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരപ്പാക്കിയത്. ഗുരുഗ്രാമിലെ മനേസർ ജില്ലയിലായിരുന്നു ഗുജ്ജാറിന്റെ വീട്.
ഇന്നലെയായിരുന്നു അധികൃതർ വൻ പോലീസ് സന്നാഹത്തോടെയെത്തി വീട് പൊളിച്ചു മാറ്റിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഗുജ്ജാർ. ഇയാൾക്കെതിരെ ഭൂമി കയ്യേറ്റത്തിനുൾപ്പെടെ കേസ് എടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മനേസർ മുനിസപ്പൽ കോർപ്പറേഷൻ അധികൃതർ നടത്തിയ പരിശോധനയിൽ ഗുജ്ജാറിന്റെ വീട് നിൽക്കുന്നത് കയ്യേറ്റ ഭൂമിയിലാണെന്ന് വ്യക്തമായി. ഇതോടെ പൊളിക്കാൻ തീരുമാനിക്കുകയായിരുന്നു.
നിലവിൽ ജയിലിലാണ് ഗുജ്ജാർ. ഇയാളുടെ വീട്ടുകാരെ അധികൃതർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. രണ്ട് ജെസിബികൾ ഉപയോഗിച്ചായിരുന്നു വീട് പൊളിച്ച് നീക്കിയത്. 150 പോലീസുകാരുടെ കാവലിൽ ആയിരുന്നു നടപടികൾ പൂർത്തിയാക്കിയത്. കോർപ്പറേഷനിലെ ഉന്നത അധികാരികൾ ഉൾപ്പെടെ സ്ഥലത്ത് സന്നിഹിതരായിരുന്നു.
Comments