കൊച്ചി: മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരെ ഇ ഡി. മസാല ബോണ്ടിലെ അന്വേഷണത്തിനെതിരായ ഹർജി അപക്വമാണെന്ന് ഇ ഡി ഹൈക്കോടതിയെ അറിയിച്ചു.തോമസ് ഐസക് അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നതായും വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും ഇ ഡി ഇ ഡി വ്യക്തമാക്കി.
ഇ ഡിയുടെ അന്വേഷണ പരിധിയിൽ നിന്ന് രക്ഷപ്പെടാൻ ആണ് മുൻ ധനമന്ത്രിയുടെ ശ്രമം.അന്വേഷണത്തെ നിശ്ചലമാക്കാൻ ശ്രമിക്കുകയാണ്.മസാല ബോണ്ട് വിതരണത്തിലെ ഫെമ ലംഘനം അന്വേഷിക്കാൻ ഇ ഡിയ്‌ക്ക് അധികാരമുണ്ട്. അന്വേഷണം പ്രാരംഭഘട്ടത്തിൽ ആണ്.അതിനാൽ തോമസ് ഐസക്കിന്റെ പങ്കാളിത്തം സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാനാകില്ലെന്ന് ഇ ഡി വ്യക്തമാക്കി.
ഇഡി സമൻസ് ചോദ്യം ചെയ്യാൻ വ്യക്തികൾക്ക് സാധിക്കില്ല.അന്വേഷണത്തിന്റെ ഭാഗമായ രേഖകൾ ഹാജരാക്കാൻ ആണ് സമൻസ് അയച്ചതെന്നും ഇ ഡി ചൂണ്ടിക്കാട്ടി.
മസാല ബോണ്ട് കേസിലെ ഇ ഡി അന്വേഷണത്തിനെതിരെ തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജിയിലാണ് ഇ ഡിയുടെ വിശദീകരണം.സംശയകരമായ ഇടപാടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് സമൻസ് അയച്ചതെന്നും സംശയമുള്ള കാര്യങ്ങൾ അന്വേഷിക്കാൻ അധികാരം ഉണ്ടെന്നു ഇ ഡി നേരത്തെ കോടതിയെ അറിയിച്ചിട്ടുണ്ട്.
Comments