പൂനെ: എൻഐഎ നടപടിയിൽ കലിയടങ്ങാതെ പോപ്പുലർ ഫ്രണ്ട് അക്രമികൾ.രാജ്യത്ത് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിന് പിന്നാലെ പ്രതിഷേധിച്ച അക്രമികൾ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുമായാണ് രംഗത്തെത്തിയത്. പൊതുമുതൽ നശിപ്പിച്ചും ജനങ്ങളെ ഭീഷണിപ്പെടുത്തിയും തെരുവുകളിൽ പേക്കൂത്ത് നടത്തിയ അക്രമികൾ പാകിസ്താൻ അനുകൂല മുദ്രാവാക്യവും ഉയർത്തി.
മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.ജില്ലാ കളക്ടറുടെ ഓഫീസിന് മുമ്പിലും എൻഐഎ ഓഫീസിന് മുമ്പിലും തടിച്ചുകൂടിയ അക്രമികൾ പാകിസ്താൻ അനകൂലമുദ്രാവാക്യങ്ങളും വിദ്വേഷകരമായ മുദ്രാവാക്യങ്ങളും ഉയർത്തുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് 60 ലധികം പേർക്കെതിരെ കേസെടുക്കുകയും 42 പേരെ പിടികൂടുകയും ചെയ്തു.
റിയാസ് സയ്യിദ് എന്നയാളുടെ നേതൃത്വത്തിലാണ് അക്രമികൾ തെരുവിൽ അഴിഞ്ഞാടിയതെന്നും പ്രതിഷേധത്തിന് മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് അനുമതിയില്ലാതെ പരിപാടികൾ സംഘടിപ്പിക്കരുതെന്ന് പോപ്പുലർ ഫ്രണ്ട് സംഘാടകരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ഇത് നിരസിച്ച് പ്രതിഷേധവുമായി ഇരച്ചെത്തുകയായിരുന്നുവെന്ന് പോലീസ് കൂട്ടിച്ചേർത്തു.
അതേസമയം കഴിഞ്ഞ ദിവസം എൻഐഎയും ഇഡിയും ചേർന്ന് രാജ്യത്തെ വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡിൽ 106 പോപ്പുലർ ഫ്രണ്ട് അക്രമികളാണ് പിടിയിലായത്. കേരളം,തമിഴ്നാട്, തെലങ്കാന,കർണാടക,ഉത്തർപ്രദേശ് തുടങ്ങി 15 സംസ്ഥാനങ്ങളിലായിട്ടാണ് റെയ്ഡ് നടത്തിയത്. ഒക്ടപ്പോസ് എന്ന് പേരിട്ടിരിക്കുന്ന റെയ്ഡ് 93ലധികം കേന്ദ്രങ്ങളിലായിട്ടായിരുന്നു നടത്തിയത്.
Comments