പൂനെ: പുതിയ ഭരണ തീരുമാനങ്ങൾ എടുക്കുന്നതിന്റെ ഭാഗമായി മഹാരാഷ്‌ട്രയിൽ വൻ രാഷ്‌ട്രീയ നീക്കവുമായി സർക്കാർ. സംസ്ഥാനത്തെ ഓരോ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി ഓരോ മന്ത്രിമാർക്കും ചുമതല നൽകി. ,മഹാരാഷ്‌ട്ര മുഖ്യമന്ത്രീ ഏകനാഥ് ഷിൻഡെയാണ് തീരുമാനം എടുത്തത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് വിദർഭയിലെ വിവിധ മേഖലകൾ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് നേരിട്ടാണ് നിരീക്ഷിക്കുക.
നാഗ്പൂർ, വാർധ, അമരാവതി, അകോല, ഭണ്ഡാര, ഗഡ്ചിരോളി എന്നി പ്രദേശങ്ങളാകും അദ്ദേഹം ശ്രദ്ധിക്കുക.
വിദ്യാഭ്യാസ മന്ത്രി ദീപക് കേസർകർ മുംബൈ നഗരത്തിന്റെയും കോലാപൂരിന്റെയും ചുമതല വഹിക്കും. മെട്രോപോലിസ്, സബർബൻ ജില്ല തുടങ്ങിയവയുടെ ചുമതല ടൂറിസം മന്ത്രി മംഗൾപ്രഭാത് ലോധക്കായിരിക്കും. റവന്യൂ മന്ത്രി രാധാകൃഷ്ണ വിഖേ പാട്ടീൽ അഹമ്മദ്‌നഗർ, സോലാപൂർ എന്നിവയും, ചന്ദ്രാപൂർ, വനം മന്ത്രി സുധീർ മുംഗതിവ ഗോണ്ടിയ എന്നി ജില്ലകളും, ഉന്നത സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ പൂനെയും, ആദിവാസി ക്ഷേമ വകുപ്പ് മന്ത്രിയായ വിജയ്‌കുമാർ ഗവിത് നന്ദുർബാർ ജില്ലയും ശ്രദ്ധിക്കും.
ഗ്രാമവികസന മന്ത്രി ഗിരീഷ് മഹാജൻ ധൂലെ ലാത്തൂർ, നന്ദേത് എന്നിവയുടെ ചുമതല വഹിക്കും. ജലവിതരണ മന്ത്രി ഗുലാബ്രാവു പാട്ടീൽ ബുൽധാന, ജൽഗാവ് ജില്ലകൾ ശ്രദ്ധിക്കും. നാസിക്കിൽ നിന്നുള്ള തുറമുഖ മന്ത്രി ദാദാ ഭൂസെയും, എഫ് ഡി എ മന്ത്രി സഞ്ജയ് റാത്തോഡും ചേർന്ന്
യവത്മാൽ, വാഷിം എന്നി ജില്ലകളും കൈകാര്യം ചെയ്യും.
സഹകരണ മന്ത്രി അതുൽ സേവ് ജൽന, ബീഡു എന്നിവ ശ്രദ്ധിക്കും, എക്സൈസ് മന്ത്രി ശംഭുരാജ് ദേശായി സത്താറ , താനെ തുടങ്ങിയ ജില്ലകൾ കൈകാര്യം ചെയ്യും. പിഡബ്ല്യുഡി മന്ത്രി രവീന്ദ്ര ചവാൻ പാൽഘർ, സിന്ധുദുർഗ് എന്നിവയുടെ ചുമതല വഹിക്കും. കൃഷി മന്ത്രി അബ്ദുൾ സത്താർ ഹിംഗോളി ജില്ല ഏറ്റെടുത്ത് ശ്രദ്ധിക്കുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അറിയിച്ചു
Comments