പത്തനംതിട്ട : സിപിഎം നേതാക്കളുടെ മാനസിക പീഡനത്തെ തുടർന്ന് അറുപത്തിയെട്ടുകാരൻ ആത്മഹത്യ ചെയ്തു. മടത്തുംമൂഴി സ്വദേശി ബാബുവാണ് തൂങ്ങിമരിച്ചത്. ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സിപിഎം നേതാവും പഞ്ചായത്ത് പ്രസിഡണ്ടുമായ പി എസ് മോഹനനും, ലോക്കൽ കമ്മറ്റി സെക്രട്ടറി റോബിനും നിരന്തരം മാനസികമായി പീഡിപ്പിച്ചത് മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറിപ്പിൽ ഉള്ളത്.
ഒന്നേക്കാൽ പേജ് വരുന്ന ആത്മഹത്യകുറിപ്പാണ് കണ്ടെടുത്തത്. താൻ ഒരു സിപിഎം പ്രവർത്തകനാണ് എന്നായിരുന്നു കത്തിന്റെ തുടക്കം. രണ്ടേകാൽ സെന്റ് ബലം പ്രയോഗിച്ച് നേതാക്കൾ അളന്നെടുത്തതായി ബാബുവിന്റെ ഭാര്യ പറഞ്ഞു. വെയിറ്റിംഗ് ഷെഡിനായി ആണ് ഭൂമി അളന്നെടുത്തത്. അതിൽ മനംനൊന്താണ് ആത്മഹത്യയെന്നും അവർ കൂട്ടിച്ചേർത്തു.വർഷങ്ങളായി ഞങ്ങൾ ഇവിടെ ജീവിക്കുന്നതാണ്. എല്ലാവർക്കും അത് അറിയാം .
സിപിഎം നേതാക്കളുടെ ഭീഷണിയിൽ ഭയന്ന് ആളുകൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ സംസ്ഥാനത്ത് നിരവധിയാണ്. അടുത്തിടെയാണ് പിരിവു നൽകാത്തതിന്റെ പേരിൽ സിപിഎം നേതാക്കളിൽ നിന്ന് നിരന്തര പീഡനം നേരിടേണ്ടി വന്ന പ്രശാന്ത് എന്ന വ്യക്തി വടകരയിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. വടകരയിലെ ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുൻപിൽ വച്ചാണ് ഇയാൾ ആത്മഹത്യ ശ്രമം നടത്തിയത്. പെട്രോൾ കുടിച്ചതിന് പിന്നാലെ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടുവർഷത്തിലേറെയായി പ്രാദേശിക സിപിഎം നേതാക്കൾ തുടരുന്ന ഭീഷണിയും മാനസിക പീഡനവുമാണ് ബ്രാഞ്ച് സെക്രട്ടറി പവിത്രന്റെ വീടിന് മുന്നിൽ വച്ച് കടുംകൈ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രശാന്ത് പറഞ്ഞിരുന്നു.
Comments