സിപിഎമ്മുകാർക്ക് വൈകിയാണ് വിവേകം വരികയെന്ന് പൊതുവെ പറയാറുണ്ട്. ഏത് നയത്തെയും അവർ ആദ്യം എതിർക്കും. ഭരണം കിട്ടിയാൽ ആദ്യം എതിർത്തതിനെ സൗകര്യപൂർവ്വം അവഗണിച്ച് പിന്നീട് അതെല്ലാം നടപ്പാക്കുകയും. കമ്പ്യൂട്ടർ, ട്രാക്ടർ, എടിഎം, സ്വാശ്രയ കോളേജ്, എഡിബി തുടങ്ങിയ വിഷയങ്ങളിൽ സിപിഎമ്മിന്റെ മലക്കംമറച്ചിൽ നാം നിരവധി തവണ കണ്ടതാണ്. ഇപ്പോൾ സ്വകാര്യ സർവകലാശാലകളുടെ കാര്യത്തിലും സിപിഎം നയം മാറ്റാൻ ഒരുങ്ങുകയാണ്.
ഉമ്മൻചാണ്ടിയുടെ ഭരണ കാലത്ത് കോവളത്ത് നടത്തിയ ആഗോള വിദ്യാഭ്യാസ സംഗമത്തിൽ പങ്കെടുക്കാനെത്തിയ നയതന്ത്ര വിദഗ്ധൻ ടി പി ശ്രീനിവാസനെ എസ്എഫ്ഐ പ്രവർത്തകർ ചെകിട്ടത്ത് അടിച്ച് വീഴ്ത്തിയിരുന്നു. കേരളത്തിൽ സ്വകാര്യ സർവ്വകലാശാലകളെ അനുവദിക്കില്ലെന്ന് പറഞ്ഞാണ് കുട്ടി സഖാക്കൾ ഏവരും ആദരിക്കുന്ന ടി പി ശ്രീനിവാസനെ തല്ലി വീഴ്ത്തിയത്. എന്നാൽ പിണറായി ഭരണത്തിൽ സ്വകാര്യ സർവകലാശാകളെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ് ഇടതുപക്ഷം.
കാലം മാറുന്നതിനനുസരിച്ച് കേരളത്തിനും മാറാനാവില്ല എന്നതാണ് അവരുടെ ന്യായീകരണം. സിപിഎമ്മിന്റെ നയമാറ്റത്തെ പരിഹസിച്ചു കൊണ്ട് ജിതിൻ കെ ജേക്കബ്ബ് എന്ന യുവാവ് എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സ്വകാര്യ സർവകലാശാലകളെ സംബന്ധിച്ച നയംമാറ്റത്തിലൂടെ സിപിഎം 21ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കാൻ പോകുകയാണ്.
പാർട്ടി ഇക്കാര്യത്തിൽ രണ്ട് മാസം പുറകിലാണെന്ന് മാത്രം. കേരളത്തിന് സാമ്പത്തിക സഹായവുമായി വന്ന ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക് പ്രതിനിധികളെ തുണി പൊക്കി കാണിച്ച് പ്രതിഷേധിച്ച പാരമ്പര്യം ഉള്ള പാർട്ടി രണ്ട് പതിറ്റാണ്ടിന് ഇപ്പുറം വിദേശ നിക്ഷേപം കൊണ്ടുവരാൻ മുതലാളിത്ത രാജ്യങ്ങളിൽ തെണ്ടി നടക്കുന്നു. തന്റെ അഭിപ്രായത്തിൽ കേരളത്തിലെ ആദ്യ സ്വകാര്യ സർവകലാശാല സഖാവ് പുഷ്പ്പനെ കൊണ്ട് ഉൽഘാടനം ചെയ്യിക്കണം എന്നതാണ്. ‘പുഷ്പ്പനെ അറിയാമോ, ഞങ്ങളുടെ പുഷ്പ്പനെ അറിയാമോ’ എന്ന പാർട്ടി സൂക്തം കൂടി അണികൾ വേദിയിൽ പാടിയാൽ ഉദ്ഘാടനം കൊഴുക്കുമെന്നും കുറിപ്പിൽ പരിഹസിക്കുന്നു. ജിതിൻ കെ ജേക്കബ്ബിന്റെ കുറിപ്പിൽ നിന്ന്.
”സ്വകാര്യ സർവകലാശാലകൾ അനുവദിക്കാൻ സി.പി.എം. പച്ചക്കൊടി വീശുന്നു. ഇതിനായി ‘കേരള സംസ്ഥാന സ്വകാര്യ സർവകലാശാലാ ബിൽ’ കൊണ്ടുവരും. പരിഷ്കാരം അനിവാര്യമെന്ന് മുഖ്യമന്ത്രി”അങ്ങനെ ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി 21 ആം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുവാൻ പോകുന്നു. പാർട്ടി വെറും 22 കൊല്ലം പുറകിൽ ആണെന്നെ ഉള്ളൂ. ലോകത്തിലെ മാറ്റങ്ങൾക്ക് അനുസൃതമായി രണ്ട് പതിറ്റാണ്ട് വൈകി ആണെങ്കിലും അവർ മാറുന്നുണ്ട്.
കേരളത്തിന് സാമ്പത്തീക സഹായവുമായി വന്ന ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക് പ്രതിനിധികളെ തുണി പൊക്കി കാണിച്ച് പ്രതിഷേധിച്ച പാരമ്പര്യം ഉള്ള പാർട്ടി രണ്ട് പതിറ്റാണ്ടിന് ഇപ്പുറം വിദേശ നിക്ഷേപം കൊണ്ടുവരാൻ മുതലാളിത്ത രാജ്യങ്ങളിൽ തെണ്ടി നടക്കുന്നു. പാർട്ടിയും അണികളും മാത്രമേ 2 പതിറ്റാണ്ടു പുറകിൽ ഉള്ളൂ കേട്ടോ, നേതാക്കന്മാർ 2030 ൽ എത്തിക്കഴിഞ്ഞു.
സ്വാശ്രയ കോളേജുകൾക്കെതിരെ എന്നെപ്പോലുള്ള അന്തങ്ങൾ രണ്ട് പതിറ്റാണ്ടു മുമ്പ് ക്ലാസ്സ് മുടക്കി തെരുവിൽ മുദ്രാവാക്യം വിളിച്ചു നടന്നപ്പോൾ നേതാവിന്റെ മകൻ സ്വാശ്രയ കോളേജിൽ എംബിഎ പഠിക്കുക ആയിരുന്നു. അതും മിനിമം യോഗ്യത പോലുമില്ലാതെ! മകളോ, അത് മറ്റൊരു സ്വാശ്രയത്തിലും, അതും പാർട്ടിയുടെ കണ്ണിലെ കരടായ ‘ആൾ ദൈവത്തിന്റെ’ സ്ഥാപനത്തിലും!
എന്റെ അഭിപ്രായത്തിൽ കേരളത്തിലെ ആദ്യ സ്വകാര്യ സർവകലാശാല സഖാവ് പുഷ്പ്പനെ കൊണ്ട് ഉൽഘാടനം ചെയ്യിക്കണം എന്നതാണ്.. ‘പുഷ്പ്പനെ അറിയാമോ, ഞങ്ങളുടെ പുഷ്പ്പനെ അറിയാമോ’ എന്ന പാർട്ടി സൂക്തം കൂടി അണികൾ വേദിയിൽ പാടിയാൽ ഉത്ഘാടനം കൊഴുക്കും.
Comments