ജയ്പൂർ: രാജസ്ഥാനിൽ ഹിന്ദു പെൺകുട്ടിയെ ലൗജിഹാദിനിരയാക്കാൻ ശ്രമം. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി മതം മാറ്റാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് കേസ് എടുത്തു. സുൽത്താൻപൂർ സ്വദേശി അലി ഹുസ്സൈനെതിരെയാണ് പെൺകുട്ടിയുടെ പരാതിയിൽ കേസ് എടുത്തത്.
കോട്ട സ്വദേശിനിയായ പെൺകുട്ടിയെയാണ് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമമുണ്ടായത്. ബണ്ടി എന്ന പേരിലായിരുന്നു അലി ഹുസ്സൈൻ പെൺകുട്ടിയുമായി അടുത്തത്. ഭാര്യയും രണ്ട് മക്കളുമുള്ള ഇയാൾ ഇക്കാര്യവും യുവതിയിൽ നിന്നും മറച്ചുവെച്ചിരുന്നു.
സുൽത്താൻപൂരിൽ മൊബൈൽ കട നടത്തിവരികയാണ് ഹുസ്സൈൻ. 2017 ലാണ് യുവതി അലി ഹുസ്സൈനെ പരിചയപ്പെടുന്നത്. സുൽത്താൻപൂരിൽ എത്തിയ യുവതിയുടെ മൊബൈൽ ഫോൺ ശരിയാക്കാനായി ഹുസ്സൈന്റെ കടയിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ ഫോൺ നന്നാക്കുന്നതിന് മുൻപ് യുവതിയ്‌ക്ക് തിരിച്ച് പോകേണ്ടിവന്നതിനാൽ ഇയാൾക്ക് അഡ്രസ് നൽകിയിരുന്നു. ഇത് പ്രകാരം വീട്ടിലെത്തി ഇയാൾ മൊബൈൽ കൈമാറി. എന്നാൽ ഇതിന് ശേഷം ഇയാൾ നിരന്തരം ഫോണിൽ വിളിക്കുകയായിരുന്നു.
ഒരിക്കൽ കൂടിക്കാഴ്ചയ്‌ക്കായി എത്തിയ യുവതിയെ ഇയാൾ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു. തുടർന്ന് ഹോട്ടൽ മുറിയിലെത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തുകയായിരുന്നു. പിന്നീട് ഇത് കാട്ടി ഭീഷണിപ്പെടുത്തി ഇയാൾ പീഡനം തുടർന്നു. നാല് വർഷത്തോളമാണ് ഹുസ്സൈൻ യുവതിയെ പീഡിപ്പിച്ചത്. പീഡനം അസഹനീയമായതോടെ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു.
Comments